സിവിൽ ഡിഫൻസിെൻറ മുന്നറിയിപ്പ്
റിയാദ്: ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടത്തരമോ കനത്തതോ ആയ മഴക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ അതിജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അസീർ, നജ്റാൻ, ജീസാൻ, അൽബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കൊടുങ്കാറ്റുമൂലം പേമാരിയാകാമെന്നുമുള്ള ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും ഈ കാലയളവിൽ മിതമായ മഴക്ക് സാധ്യതയുണ്ട്.
ഇത്തരം പ്രതികൂല കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ പൊതുജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു. മഴവെള്ളപ്പാച്ചിൽമൂലം തോടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള താഴ്വരകളിലുംനിന്ന് മാറിനിൽക്കാൻ അദ്ദേഹം ആളുകളോട് അഭ്യർഥിച്ചു. സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.