ദമ്മാം: സൗദി അറേബ്യയുടെ ആതിഥ്യത്തിൽ 23 രാജ്യങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ’ഗൾഫ് ഷീൽഡ്’ സൈനികാഭ്യാസത്തിെൻറ രണ്ടാംഘട്ടത്തിന് തുടക്കമായി. കഴിഞ്ഞയാഴ്ച അരങ്ങേറിയ മൂന്നുദിവസം നീണ്ട ഒന്നാംഘട്ടത്തിെൻറ തുടർച്ചക്കാണ് ഞായറാഴ്ച തിരശീല ഉയർന്നത്. അഞ്ചുദിവസം നീളുന്ന രണ്ടാംഘട്ടത്തിൽ യുദ്ധസമാന സാഹചര്യങ്ങളുടെ പരിശീലനമാകും നടക്കുകയെന്ന് ‘ഗൾഫ് ഷീൽഡ്’ വക്താവ് ബ്രിഗേഡിയർ അബ്ദുല്ല ബിൻ ഹുസൈൻ അൽ സുബഇൗ പറഞ്ഞു. കര, വ്യോമ, നാവിക, സ്പെഷൽ േഫാഴ്സ് വിഭാഗങ്ങളുടെ അഭ്യാസം ഇതിലുണ്ടാകും. ബഹ്റൈൻ, ഇൗജിപ്ത്, കുവൈത്ത്, ജോർഡൻ, സൗദി അറേബ്യ, സുഡാൻ, യു.എ.ഇ, യു.എസ് എന്നിവയുടെ യുദ്ധക്കപ്പലുകൾ ഇതിനായി കിഴക്കൻ തീരത്ത് എത്തിയിട്ടുണ്ട്. ആളും ഉപകരണങ്ങളും കൊണ്ട് ഒന്നാംഘട്ടത്തിലെ വലിയ പങ്കാളി പാകിസ്താനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.