അഫ്സലുൽ ഹഖ്
ഖഫ്ജി: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ മരിച്ച മലയാളി യുവ എൻജിനീയർ അഫ്സലുൽ ഹഖിന്റെ (28) മരണാന്തര നടപടികൾ പൂർത്തിയായി. ഇന്ന് വൈകീട്ട് 7.30-ഓടെ ജുബൈലിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മലപ്പുറം പുളിക്കൽ നരികുത്ത് സ്വദേശിനി നൂർജഹാന്റെയും തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖിന്റെയും മകനാണ് അഫ്സലുൽ ഹഖ്. വാസ്കോ കോൺട്രാക്റ്റിങ് കമ്പനിയിൽ സിവിൽ എൻജിനീയറായി സഫാനിയയിലെ അരാംകൊ പ്രോജക്റ്റിലാണ് ജോലി ചെയ്തിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെ എത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
അഫ്സലുൽ ഹഖിന്റെ സഹോദരീ ഭർത്താവ് ഫൈസൽ ഫാഹിം (കോഴിക്കോട് ഗ്രിൽ, വാസ്കോ), സാമൂഹിക പ്രവർത്തകൻ അബ്ദുൽ ജലീൽ കോഴിക്കോട്, പ്രവാസി വെൽഫെയർ പ്രവർത്തകൻ അൻവർ ഫസൽ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ജുബൈലിൽ എത്തിച്ചത്. അവിവാഹിതനായ അഫ്സലുൽ ഹഖിന് അജ്മൽ, നജ്‌ല എന്നീ രണ്ട് സഹോദരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.