ആഭ്യന്തര ടൂറിസം വരുമാനം ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്

യാംബു: കോവിഡ് പ്രതിസന്ധി രാജ്യത്തെ ടൂറിസം മേഖലയിൽ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തിയതായി സൗദി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

2020ൽ 43.3 ശതകോടി റിയാലാണ് രാജ്യം വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത്. 2019ൽ ഇത് 61.2 ശതകോടി റിയാൽ ആയിരുന്നു. സൗദി പൗരന്മാർ ആഭ്യന്തര ടൂറിസത്തിനായി ചെലവഴിക്കുന്ന തുകയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2014ൽ സൗദിയുടെ ആഭ്യന്തര ടൂറിസം ചെലവ് 43 ശതകോടി റിയാൽ ആയിരുന്നു. അതിന് ശേഷം ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നത് കോവിഡ് മഹാമാരിക്കാലത്താണ്. 2015ൽ 48.4 ശതകോടി റിയാൽ, 2016ൽ 55.4 ശതകോടി റിയാൽ, 2017ൽ 46.1 ശതകോടി റിയാൽ, 2018ൽ 48.1 ശതകോടി റിയാൽ എന്നിവയാണ് ടൂറിസം ചെലവ് രേഖപ്പെടുത്തിയിരുന്നത്.

2020ൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരുടെ വിനോദസഞ്ചാര യാത്രകളുടെ എണ്ണം ഏകദേശം 42.1 ദശലക്ഷം യാത്രകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ 47.8 ദശലക്ഷം യാത്രകളായിരുന്നു ഇത്. 11.9 ശതമാനം കുറവാണ് ഇത് രേഖപ്പെടുത്തുന്നത്. രാത്രിയാത്രകളുടെ എണ്ണത്തിൽ 15 ശതമാനമാണ് കുറവുണ്ടായത്. 2019ൽ 268.8 ദശലക്ഷം ഉണ്ടായിരുന്ന യാത്രകളുടെ എണ്ണം 228.5 ദശലക്ഷം ആയി കുറഞ്ഞതായാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 പകുതിയോടെ സൗദി അറേബ്യയിലെ ജനസംഖ്യ ഏകദേശം 35 ദശലക്ഷമായി കണക്കാക്കപ്പെടുന്നു.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 61.7 ശതമാനമാണ് സൗദികളുടെ എണ്ണമായി കണക്കാക്കുന്നതെന്ന് സൗദി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് വ്യക്തമാക്കി.

സൗദി പൗരന്മാരെ കൂടാതെയുള്ള രാജ്യത്തെ താമസക്കാരുടെ എണ്ണം 13.1 ദശലക്ഷത്തിലെത്തി. ഇത് മൊത്തം ജനസംഖ്യയുടെ 38.3 ശതമാനം ആയി കണക്കാക്കുന്നുവെന്നും വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Domestic tourism revenue is reported to be significantly lower

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.