ദമ്മാം: പീഡനങ്ങൾ അനുഭവിക്കുന്നതായി ഇന്ത്യൻ എംബസിക്ക് പരാതി നൽകിയ വീട്ടുവേലക്കാരിയെ രക്ഷിച്ചു കൊണ്ടു വന്ന ദമ്മാമിലെ മലയാളി ജീവകാരുണ്യ പ്രവർത്തകരായ ദമ്പതികൾ അറസ്റ്റിലായി. ദമ്മാമിൽ നിന്ന് 350 കിലോമീറ്റർ അകലെ ഖുറിയാത്ത് ഉലിയ എന്ന പ്രദേശത്തെ ട്ടിൽ ജോലിക്കെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി തനിൽ ഷെൽവിയെ (38) രക്ഷിക്കാൻ ഇടപെട്ടതാണ് നിയമക്കുരുക്കായത്.
തനിൽ ഷെൽവി കടുത്ത പീഡനങ്ങൾക്ക് ഇരയാകുന്ന വിവരം ട്വിറ്റർ ഉൾപെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയിൽ ജോലി ചെയ്യേണ്ടി വരുന്ന വീഡിയോ ഇവർ പോസ്റ്റു ചെയ്തിരുന്നു. എംബസിയുടെ ഒാൺ ലൈൻ പോർട്ടലിൽ ഇവർ പരാതി അയക്കുകയും ചെയ്തു. നാട്ടിലുള്ള ബന്ധുക്കൾ തനിൽ ഷെൽവിയെ തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് കാണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചിരുന്നു. ഇതോടെ ഇന്ത്യൻ എംബസി ഇവരെ സഹായിക്കാൻ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകയായ മഞജു മണിക്കുട്ടെൻറ സഹായം തേടുകയായിരുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിക്ക് മറുപടിയായി എംബസി അയച്ച കത്തിലും മഞ്ജുവിനെ ചുമതലപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് തനിൽ എല്ലാ ദിവസവും മഞ്ജുവിനെ വിളിച്ച് സഹായം അഭ്യർഥിച്ചുകൊണ്ടിരുന്നു. ദമ്മാമിൽ നിന്ന് ഏറെ ദൂരെയാണന്നും അവിടത്തെ പൊലീസ് ഒാഫീസുകളിൽ പരിചയമില്ലെന്നും മഞ്ജു പറഞ്ഞെങ്കിലും കേൾക്കാൻ തനിൽ തയാറായിരുന്നില്ല. ഇവരുടെ കരച്ചിൽ അധികമായതോടെ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം മഞ്ജുവും ഭർത്താവും സാമൂഹ്യ പ്രവർത്തകനുമായ മണിക്കുട്ടനും ഖുർയാത് ഉലിയയിൽ എത്തുകയായിരുന്നു.
പുലർച്ചെ അഞ്ച് മണിയോടെ സ്ഥലത്തെത്തിയ ഇവരുടെ കാറിൽ കയറിയ തനിലിനെ അവിടെ നിന്ന് 500 കിലോമീറ്റർ അകലെ ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ എത്തിച്ചാണ് മഞജുവും മണിക്കുട്ടനും മടങ്ങിയത്. എന്നാൽ തനിൽ രക്ഷപ്പെട്ട ഉടനെ തന്നെ വീട്ടുകാർ വിവരമറിയുകയും വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി ടി വി കാമറയിൽ പതിഞ്ഞ കാറിെൻറ നമ്പർ പ്രകാരം പരാതി നൽകുകയായിരുന്നു. പിറ്റേന്ന് തന്നെ തനിലിനെ ഹുറൂബാക്കുകയും കാറിെൻറ ഉടമയായ മണിക്കുട്ടെൻറ പേരിൽ കേസെടുക്കുകയും ചെയ്തു. തുടർന്ന് സ്പോൺസറെ ബന്ധപ്പെട്ട് മണിക്കുട്ടനെ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ ഖലീൽ, ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരായ എബ്രഹാം വലിയകാല, ഷാജി മതിലകം, മണിക്കുട്ടെൻറ സ്പോൺസർ എന്നിവർ ഹാജരായി. എന്നാൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ മണിക്കുട്ടനെ ജയിലിലടക്കണമെന്ന നിലപാടിലായിരുന്നു തനിലിെൻറ സ്പോൺസർ. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ വിസക്ക് ചെലവായ 16,000 റിയാൽ നൽകിയാൽ കേസ് ഒഴിവാക്കാം എന്ന് ഇദ്ദേഹം സമ്മതിച്ചു. എന്നാൽ ഇൗ പണം എംബസിക്ക് നൽകാൻ കഴിയില്ലെന്ന് പ്രതിനിധി അറിയിച്ചു. ഇപ്പോൾ കേസിൽ നിന്നൊഴിവാകാൻ പണമുണ്ടാക്കാനായി നെേട്ടാട്ടമോടുകയാണ് മഞ്ജുവും, മണിക്കുട്ടനും. എംബസി നിരന്തരം ആവശ്യപ്പെടുകയും എല്ലാ ഉത്തരവാദിത്തങ്ങളും ഏൽക്കാമെന്ന് സമ്മതിക്കുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ദൗത്യം ഏറ്റെടുത്തതെന്ന് മണിക്കുട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.