ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രവാസവും ഉൾപ ്പെടുത്തി ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ ദമ്മാം പ്ലസ് സപ്ലിമെൻറ് പ്രകാശനം ചെയ്തു. ദ മ്മാം ഹോളിഡെയ്സ് ഹോട്ടലിൽ പ്രമുഖർ സംഗമിച്ച സദസ്സിൽ മാധ്യമത്തിെൻറ മൂന്നര പതിറ്റാണ്ടോളം നീളുന്ന യാത്രാവഴികളെക്കുറിച്ച വിഡിയോ പ്രദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എഴുത്തുകാരനും വിദേശകാര്യ ചർച്ചകളിലെ സാന്നിധ്യവുമായ മൻസൂർ പള്ളൂർ, മാധ്യമം-മീഡിയവൺ കോഒാഡിനേഷൻ കമ്മിറ്റി ദമ്മാം രക്ഷാധികാരി ഉമർ ഫാറൂഖിന് നൽകി പ്രകാശനം നിർവഹിച്ചു. നാട്ടിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ മാധ്യമം ഗൾഫ് ലോകത്ത് പ്രവാസികളുെട പ്രതീക്ഷയും ആശ്രയവുമാെണന്ന് അദ്ദേഹം പറഞ്ഞു.
സാജിദ് ആറാട്ടുപുഴ സപ്ലിമെൻറ് പരിചയപ്പെടുത്തി. മാധ്യമം-മീഡിയവൺ കോഒാഡിനേഷൻ സെൻട്രൽ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. നവംബർ ഏഴ്, എട്ട് തീയതികളിൽ ഗൾഫ് മാധ്യമം റിയാദിൽ സംഘടിപ്പിക്കുന്ന അഹ്ലൻ കേരളയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനവും നടന്നു. കെ.എ. അസീസ് സ്വാഗതവും സാബു മേലതിൽ നന്ദിയും പറഞ്ഞു. റഹ്മത്തുല്ല ഖിറാഅത്ത് നടത്തി. ഷബീർ ചാത്തമംഗലം അവതാരകനായിരുന്നു. മിസ്ഹബ്, ലിയാഖത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.