കോവിഡ് പ്രോട്ടോകോൾ ലംഘനം: യാംബുവിൽ മൂന്നു ദിവസത്തിനിടെ 253 പേർക്ക് പിഴ

യാംബു: കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ യാംബു മുനിസിപ്പാലിറ്റി പരിധിയിൽ പെട്ട 253 പേർക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത കേസുകളാണിത്. മാസ്ക് ധരിക്കാത്തതിന് 238 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 15 പേർക്കുമാണ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. ആരോഗ്യ സുരക്ഷ നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാൻ വിവിധ വിഭാഗങ്ങൾ എപ്പോഴും രംഗത്തുണ്ടാവുമെന്നും കോവിഡ് വ്യാപനം കുറക്കാൻ ജാഗ്രത അനിവാര്യമാണെന്നും യാംബു ഗവർണറേറ്റ് അധികൃതർ ട്വീറ്റ് ചെയ്തു. മൂക്ക് മൂടാതെ മാസ്ക് ധരിക്കുന്നതും സമൂഹികഅകലം പാലിക്കാതെ പൊതുസ്ഥലങ്ങളിൽ ഇടപഴകുന്നതും പിഴ ചുമത്തുന്ന കുറ്റമാണ്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ, പൊലീസ് വിഭാഗങ്ങൾ, വാണിജ്യ, ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത വിഭാഗമാണ് കോവിഡ് പ്രോട്ടോകോൾ പാലനം നിരീക്ഷിക്കാൻ രംഗത്തുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Tags:    
News Summary - Code Protocol Violation: In Yambu 253 fined in three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.