റിയാദ്: ഗൾഫ് മാധ്യമം അഹ്ലൻ കേരള കൊടിയിറങ്ങിയത് സൗദി അറേബ്യയുടെ ചരിത്രത്തിൽ മലയാളത്തിെൻറ അഭിമാനക്കൊടി പാറിച്ച്. ഉപജീവനം തേടി ദേശാന്തരം നടത്തുന്ന സമൂഹത്തി െൻറ പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഇത്ര വലിയൊരു ഉത്സവം സംഘടിപ്പിച്ചതും അറബികളടക്കമുള്ള സഹൃദയലോകം ഏറ്റെടുത്തതും ഇന്ത്യ-സൗദി സൗഹൃദത്തിെൻറ ചരിത്രത്തിലെ സുവർണാധ്യായമായി. സൗദി എൻറർടെയിൻമെൻറ് അതോറിറ്റിയുടെ അനുമതിയും കേരള സർക്കാറിെൻറ സഹകരണവും അഹ്ലൻ കേരളയെ ശ്രദ്ധേയമാക്കി. സ്വദേശികളുടെ നിറസാന്നിധ്യമായിരുന്നു മേളയിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഉദ്യോഗസ്ഥ, വ്യാവസായിക മേഖലയിലെ സ്വദേശി പ്രമുഖരും അറബ് കുടുംബങ്ങളും മലയാളികൾ ഒരുക്കിയ മേള ആസ്വദിക്കുന്ന കാഴ്ച മലയാളിസമൂഹത്തിന് അഭിമാനവും സന്തോഷവും നൽകി.
സൗദി അറേബ്യയിൽ ഇൗയിടെയായി സംഘടിപ്പിച്ചുവരുന്ന സീസൺ ഫെസ്റ്റിവലുകളുടെ നിലവാരത്തിലേക്ക് അഹ്ലൻ കേരളയും ഉയർന്നു എന്നാണ് സന്ദർശകരുടെ വിലയിരുത്തൽ. അന്താരാഷ്്ട്ര നിലവാരം പുലർത്തുന്നതായിരുന്നു വേദിയുടെ സാേങ്കതികമികവും കലാപരിപാടികളുെട ആവിഷ്കാരവും.
പ്രവാസി സമൂഹത്തിലെ വ്യത്യസ്ത മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽനിന്നുള്ളവർ ഒരുമയോടെ കുടുംബസമേതം നെഞ്ചിലേറ്റിയ ഉത്സവം എന്നതും അഹ്ലൻ കേരളയുടെ സവിശേഷതകളിലൊന്നായി.
നടൻ ടൊവിനോ തോമസും ഗായിക കെ.എസ്. ചിത്രയും എടുത്തുപറഞ്ഞതും സൗദിയിലെ ഇൗ മേള ചരിത്രത്തിെൻറ ഭാഗമായെന്നും അതിൽ പെങ്കടുക്കാനായത് കലാജീവിതത്തിലെ അഭിമാനകരമായ ഒാർമയാണെന്നുമായിരുന്നു. ജനപ്രിയ അവതാരകൻ മിഥുൻ രമേശ് ഏറെ കൈയടി വാങ്ങിയത്, ഇൗ പരിപാടിക്ക് വേദി അനുവദിച്ച സൗദി ഗവൺമെൻറിനെ കുറിച്ച നല്ല വാക്കുകൾക്കായിരുന്നു. നാൽപതിനായിരത്തോളം പേർ രണ്ടുദിവസങ്ങളിലായി വന്നുപോയ മേളയിൽ അച്ചടക്കവും മാന്യതയും തിളങ്ങി. സംഘാടകരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ജനം മേളയിലേക്ക് ഒഴുകിയത്. അതോടനുബന്ധിച്ച് നടന്ന ബിസിനസ് കോൺക്ലേവും ഭക്ഷ്യമേളയും എക്സ്പോയും വൻ വിജയമായിരുന്നു. ലോകത്തെ പ്രശസ്ത കമ്പനികളാണ് തങ്ങളുടെ ഉൽപന്നങ്ങളുമായി അഹ്ലൻ കേരള എക്സ്പോയിൽ അണിനിരന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.