ജിദ്ദ: മകൾ ദൂരുഹസാഹചര്യത്തിൽ മരിച്ചകേസിൽ തങ്ങൾക്ക് കേരള പൊലീസിെൻറ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില ്ലെന്ന് പ്രവാസികുടുംബം. ഭർതൃ-ഗാർഹികപീഡനത്തിനൊടുവിൽ മകൾ മരിച്ച സംഭവത്തിൽ കാരണക്കാരയവർക്കെതിരെ പരാതിക്കൊപ്പം തെളിവുകളും ശേഖരിച്ചു നൽകിയിട്ടും തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ പരിഗണനയിലുള്ള കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.
രണ്ട് മാസം മുമ്പ് നടന്ന കേസിൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒടുവിൽ നീതികിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് ഇവർ. എറണാകുളം കടവന്ത്ര അമ്പാടി മാനർ ഫ്ലാറ്റിലെ ഹൈജിനസ്, ഭാര്യ ലീലാമ്മ ഹൈജിനസ് എന്നിവരാണ് ആറ്റുനോറ്റ് വളർത്തിയ മകളുടെ ദുരൂഹമരണത്തിെൻറ സത്യം അറിയാതെ പ്രവാസനാട്ടിൽ തീ തിന്നുകഴിയുന്നത്. വർഷങ്ങളായി സൗദി അേറബ്യയിൽ പ്രവാസികളാണിരുവരും. മകൾ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും കേസിൽ ഒരു പുരോഗതിയും ഇല്ലാത്തതിനെ തുടർന്ന് നിരാശരായി വീണ്ടും ജിദ്ദയിൽ ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കയാണിവർ. പ്രവാസികളോടുള്ള സർക്കാറിെൻറയും പൊലീസിെൻറയും അവഗണനയുടെ പട്ടികയിൽ മകളുടെ മരണക്കേസും പെടുമോ എന്നാണ് ഇവർ ചോദിക്കുന്നത്.
കഴിഞ്ഞ ഒാഗസ്റ്റ് 28 ^നാണ് എറണാകുളം വടക്കേകര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിയാറിൽ ഇവരുടെ മകൾ ആൻലിയയുടെ (26) മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിത്. 25^ന് ആൻലിയയെ കാണാനില്ലെന്ന് പറഞ്ഞ് തൃശൂർ റെയിൽവേ പൊലീസിൽ ഭർത്താവ് തൃശൂർ മുല്ലശ്ശേരി അന്നകര കരയിൽ വി.എം ജസ്റ്റിൻ പരാതി നൽകിയിരുന്നു. ബംഗളരുവിൽ എം.എസ്.സി നഴ്സിങിന് പഠിക്കുന്ന ആൻലിയ ഒാണാവധിയിൽ ഭർതൃവീട്ടിലേക്ക് വന്നതായിരുന്നു. ഭർതൃവീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് അവൾ അവധി തീരും മുമ്പ് തന്നെ ബംഗളരുവിലേക്ക് തിരിക്കാൻ തീരുമാനിക്കുകയായിരുന്നത്രെ.
ഭർത്താവ് ജസ്റ്റിനാണ് ആൻലിയയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് 2.45ന് എത്തിച്ചത് എന്നാണ് പൊലീസിൽ മൊഴി നൽകിയിരുന്നത്. അന്നു രാത്രി എട്ട് മണിക്ക് ബംഗളരുവിലേക്കുള്ള ട്രെയിനിൽ ജനറൽ കമ്പാർട്ട്മെൻറിൽ യാത്ര ചെയ്യാനാണത്രെ ടിക്കറ്റെടുത്തത്. ജസ്റ്റിൻ പൊലീസിൽ നൽകിയ മൊഴി സംബന്ധിച്ച് ആൻലിയയുടെ മാതാപിതാക്കൾക്ക് നിരവധി സംശയങ്ങളുണ്ട്. ആലുവക്കടത്ത് പെരിയാറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആൻലിയ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചു എന്നായിരുന്നു സംഭവത്തെ കുറിച്ച് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നത്.
ബംഗളരുവിലേക്ക് ട്രെയിൻ യാത്ര ഉദ്ദേശിച്ച ആളെങ്ങനെ ആലുവ ഭാഗത്തെത്തി എന്നതിൽ ദുരൂഹതയുയർന്നിരുന്നു. വെള്ളത്തിൽ മുങ്ങിമരിച്ചു എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതേ സമയം മരണശേഷം സംസ്കാരച്ചടങ്ങുകൾക്കൊന്നും ഭർത്താവ് ജസ്റ്റിനോ അദ്ദേഹത്തിെൻറ കുടുംബമോ സംബന്ധിച്ചില്ലെന്ന് ആൻലിയയുടെ മാതാപിതാക്കൾ പറയുന്നു. രണ്ട് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പത്ത് മാസം പ്രായമുള്ളആൺകുഞ്ഞുണ്ട്.
മകളുടെ മരണശേഷം പിതാവ് െഹെജിനസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് ജസ്റ്റിനെതിരെയും അവരുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെയും ഗുരുതരമായ പരാതിയുണ്ട്. ആൻലിയയുടെ ഡയറിക്കുറിപ്പുകളിലും സഹോദരനുമായി നടത്തിയ വാട്സ് ആപ് സന്ദേശങ്ങളിലും അവൾക്ക് ഭർതൃഗൃഹത്തിൽ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നതായി കൃത്യമായി പറയുന്നുണ്ട്. ഇനിയും ഇവിടെ നിന്നാൽ താൻ കൊല്ലപ്പെടുമെന്ന് വരെ അവൾ സഹോദരന് അയച്ച വാട്സ് ആപ് സന്ദേശത്തിൽ കാണുന്നുണ്ട്.
എറണാകുളം രൂപതയിലെ ഒരു അസിസ്റ്റൻറ് വികാരിക്കെതിരെയും അവളുടെ കുറിപ്പുകളിൽ സൂചനയുണ്ട്. എറണാകുളത്തെ ഫ്ലാറ്റിൽ താമസിക്കുന്നതിനിടെ ഭർതൃപീഡനമുണ്ടാപ്പോൾ അവൾ പൊലീസിൽ നൽകാൻ തയാറാക്കിയ പരാതിയും മരണശേഷം കണ്ടെടുത്തിട്ടുണ്ട്. കൊച്ചി എം.എൽ.എ കെ.ജെ മാക്സിയുടെ മുന്നിലെത്തിയ കുടുംബവഴക്ക് വിഷയത്തിൽ എം.എൽ.എയുടെ നിർദേശമനുസരിച്ചാണ് മകൾ പൊലീസിൽ നൽകാൻ പരാതി തയാറാക്കിയതത്രെ. ഗൾഫിലുള്ള രക്ഷിതാക്കളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഭർതൃവീട്ടിൽ നിന്നും ഭർത്താവിൽ നിന്നുമുള്ള തിക്താനുഭവങ്ങളെ കുറിച്ച് ആൻലിയ വീട്ടുകാരോട് എല്ലാ സത്യങ്ങളും പറഞ്ഞിരുന്നില്ല.
മരണശേഷമാണ് രേഖകളും ഡയറിക്കുറിപ്പുകളും എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും മറ്റും കണ്ടെടുത്തത്. ഇതെല്ലാം പൊലീസിന് സമർപ്പിച്ചിട്ടും മകളുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാനോ നേരായ രീതിയിൽ കേസന്വേഷിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാവുന്നില്ല എന്നാണ് ആൻലിയയുടെ മാതാപിതാക്കൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയത്. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടു. അതിനിടെ ആൻലിയക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ഭർത്താവ് വ്യാജരേഖകളുണ്ടാക്കാൻ ശ്രമം നടത്തിയതായി പിതാവ് െഹെജനസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ബി.എസ്സി നഴ്സായിരുന്ന ആൻലിയ നേരത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. അധ്യാപികയാവാനുള്ള മോഹമാണ് എം.എസ് സിക്ക് പഠിക്കാൻ ബംഗളരുവിൽ പോവാൻ കാരണം. പഠനത്തിലും ജോലിയിലും മിടുക്കിയായിരുന്ന മകളെ മാനസികരോഗിയാണെന്ന് മുദ്ര കുത്തി കേസ് തേയ്ച്ചുമായ്ച്ചുകളയാൻ ഭർത്താവും ബന്ധപ്പെട്ടവരും ശ്രമിക്കുന്നു എന്നാണ് ൈഹെജനസിെൻറ പരാതി. അറസ്റ്റ് ചെയ്യാൻ നിരവധി ശക്തമായ തെളിവുകൾ ഉണ്ടായിട്ടും പൊലീസ് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങി കേസ് വലിച്ചു നീട്ടുകയാണ്. ഇതിനിടെ പ്രതികൾക്ക് രക്ഷപ്പെടാനാവും. മകൾ ഏതായാലും നഷ്ടപ്പെട്ടു. അവളെങ്ങനെ മരിച്ചു എന്ന സത്യം കണ്ടെത്തണം. ആത്മഹത്യയാണെങ്കിൽ അതിന് കാരണക്കാരായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -പിതാവ് ഹൈജനിസും മാതാവ് ലീലാമ്മയും പറയുന്നു.
പൊലീസ് കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന് പ്രതീക്ഷിച്ചാണ് നാട്ടിൽ പരാതി പറയാതിരുന്നത്. കേസ് കാരണം ജോലിസ്ഥലത്തേക്ക് തിരിച്ചു വരുന്നതിന് തടസ്സം വരുമെന്നും കരുതി. കേസ് അട്ടിമറിയുമെന്ന് മനസ്സിലായതിനെ തുടർന്ന് എറണാകുളത്തെ അഡ്വ. മധുസൂദനൻ മുഖേന ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസിന് അന്വേഷിച്ച് സത്യം കണ്ടെത്താനാവുന്നില്ലെങ്കിൽ സി.ബി. െഎയെ ഏൽപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് ^ഹൈജിനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.