റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 59 ആയി. രോഗം ബാധിച്ച വരുടെ ആകെ എണ്ണം 4462 ആണ്. മക്കയിൽ മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഒാരോരുത്തരുമാണ് ഞായറാഴ്ച മരിച് ചത്. ഇതോടെ മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം ഹുഫൂഫിൽ മൂന്നുമാണ് മരണം.
പുതുതായി 429 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരിൽ 3642 പേർ ചികിത്സയിലാണെന്നും ഇതിൽ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽഅലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 41 പേർ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 761 ആയി.
ഞായറാഴ്ച രോഗികളുടെ എണ്ണത്തിൽ ഞെട്ടലുളവാക്കിയത് റിയാദാണ്. 198 പേർക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. മക്കയിൽ 103, മദീനയിൽ 73, ജിദ്ദയിൽ 19, ദമ്മാമിൽ 10, യാംബുവിൽ ഏഴ്, ഖമീസ് മുശൈത്തിൽ അഞ്ച്, സാംതയിൽ നാല്, തബൂക്കിൽ മൂന്ന്, ഖത്വീഫിലയിൽ മൂന്ന്, ത്വാഇഫ്, സാബിയ എന്നിവിടങ്ങളിൽ രണ്ട് വീതം എന്നിങ്ങനെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.