ജിദ്ദ: ഹജ്ജ് വിസ വില്‍പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ കുടുങ്ങരുതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഹജ്ജ് വിസ വില്‍പന സംബന്ധിച്ച് പ്രചാരണം നടക്കുന്നത്. ഹജ്ജ് വിസ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണമെന്നും അതാണ് ശരിയായ മാര്‍ഗമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇങ്ങനെയുള്ള വ്യാജ പ്രചരണത്തില്‍ വീഴരുത്. അത് തീര്‍ഥാടകരെ ബലിയാടാക്കും. ഹജ്ജ് തീര്‍ഥാടകരുടെ എണ്ണവും വരവും ഓരോ ദിവസവും നിരീക്ഷിക്കും. ബന്ധപ്പെട്ട ഓഫിസുകളോട് ഹജ്ജ് വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിന്ന് 8004304444 എന്ന നമ്പറിലും വിദേശത്ത് നിന്ന് 966 920002814 എന്ന നമ്പറിലും www.haj.gov.sa എന്ന വെബ്സൈറ്റിലൂടെയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.