റിയാദ്: സന്ദര്‍ശക കാര്‍ഡുള്ള യമന്‍ പൗരന്മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി വിമതരുടെ നേതൃത്വത്തില്‍ യമനില്‍ ആഭ്യന്തര സംഘര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അഭയാര്‍ഥികളായി എത്തിയ പൗരന്മാര്‍ക്ക് ജോലി ചെയ്യാനും രാജ്യത്ത് തങ്ങാനുമുള്ള അനുമതി നല്‍കുന്ന സന്ദര്‍ശക കാര്‍ഡ് നല്‍കാന്‍ സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരം ഒന്നാം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ഉത്തരവിട്ടിരുന്നു. ആറുമാസത്തേക്കായിരുന്നു ഇതിന്‍െറ കാലാവധി. ഇതിന്‍െറ കാലാവധി അടുത്തിടെ അവസാനിച്ചെങ്കിലും വീണ്ടും നീട്ടി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സന്ദര്‍ശക കാര്‍ഡുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന കാര്യം ഗതാഗത വകുപ്പ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.