റിയാദ്: സൗദി-യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ ചെക്പോസ്റ്റില്‍ 12,405 ബോട്ടില്‍ മദ്യം പിടികൂടി. വാഹന പരിശോധനക്കിടെയാണ് രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിയത്. ചെക്പോസ്റ്റിലത്തെിയ ട്രക്കിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കുപ്പികളെന്ന് കസ്റ്റംസ് മേധാവി സെയ്ദ് അബ്ദുറഹ്മാന്‍ അറിയിച്ചു. വലിയ മരത്തിന്‍െറ പെട്ടിയില്‍ മറ്റു സാധനങ്ങള്‍ സൂക്ഷിച്ചതിനിടക്ക് പെട്ടെന്ന് ശ്രദ്ധിക്കാത്ത രീതിയില്‍ വിവിധ അറകളാക്കിയാണ് ഇവ ഒളിപ്പിച്ചിരുന്നത്. വാഹനത്തിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് വന്‍ മദ്യ ശേഖരം പിടികൂടിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.