റിയാദ്: സുരക്ഷ വിഭാഗത്തിന്‍െറ നടപടിക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സൗദി പൗരനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര സുരക്ഷ പ്രശ്നങ്ങളില്‍ തടവില്‍ കഴിയുന്ന ചിലരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററിലുടെ സന്ദേശം നല്‍കിയതിനാണ് ഇയാള്‍ പിടിയിലായത്.
അധികൃതരുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് ഇദ്ദേഹത്തിന്‍െറ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തത്. സുരക്ഷ വിഭാഗം ഇത് കണ്ടത്തെി നടപടിയെടുക്കുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.