ദോഹ: വീശിയടിച്ച കാറ്റിനുപിന്നാലെ തണുത്തുവിറച്ച പ്രഭാതത്തിലേക്കായിരുന്നു ശനിയാഴ്ച ഖത്തർ ഉണർന്നത്. ദോഹയിലും സമീപ പ്രദേശങ്ങളിലും ഏഴ് ഡിഗ്രിയിലും അന്തരീക്ഷ താപനിലയായതോടെ ആളുകൾ വിറച്ചു. നഗരം വിട്ട്, ഉൾഭാഗങ്ങളിൽ തണുപ്പ് അതിലും കഠിനമായി. അബു സംറ അതിർത്തിയിലായിരുന്നു കടുത്ത തണുപ്പ് റിപ്പോർട്ട് ചെയ്തത്. ഖത്തർ കാലാവസ്ഥാവിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം അബു സംറയിൽ അതിരാവിലെ മൈനസിലേക്ക് താഴ്ന്നു. മൈനസ് 2.4 ഡിഗ്രിയിലേക്ക് അന്തരീക്ഷനില കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. എട്ട് മുതൽ 13 ഡിഗ്രിവരെയായിരുന്നു ശനിയാഴ്ച രാവിലെ മുതൽ ശരാശരി താപനില. അൽറയ്യാനിലെ സൗദ നതീലിൽ പകൽ സമയത്ത് ഏറ്റവും കുറഞ്ഞ തണുപ്പും അനുഭവപ്പെട്ടു.
അബു സംറയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂജ്യത്തിലേക്ക് അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാവിഭാഗം നേരത്തെ അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ പുലർച്ചെ മൈനസിലേക്ക് താഴ്ന്നത്. ദുഖാനിലും ഉമ്മുബാബിലും പ്രത്യക്ഷ താപനില രണ്ട് ഡിഗ്രിവരെയെത്തി. കാറ്റും മേഘപടലങ്ങളുടെ സാന്നിധ്യവും തുടരുന്നതിനാൽ വരുംദിവസങ്ങളിലും തണുപ്പ് തുടരും. പകലും ശക്തമായ കാറ്റ് വിശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഒപ്പം, കടൽ പ്രക്ഷുബ്ധമാവാനും തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്നും അറിയിച്ചു. കരയിൽ എട്ട് മുതൽ 18 നോട്ടിക്കൽ മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് 24 വരെ എത്തിയേക്കാം. കടലിൽ 17 മുതൽ 27 വരെയും കൂടിയാൽ 37 വരെയും കാറ്റ് വീശും. മൈനസ് 2.4 ഡിഗ്രിയിൽ അബൂ സംറ •വിശീയടിച്ച് കാറ്റുംകഴിഞ്ഞയാഴ്ചയിൽ തന്നെ ഖത്തറിലെ കനത്ത തണുപ്പ് സംബന്ധിച്ച് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.