ദോഹ: കായികക്കുതിപ്പിലേക്ക് രാജ്യത്തെ സജ്ജമാക്കാൻ അമീറിെൻറ മുഖ്യ കാർമികത്വത്തിൽ സ ംഘടിപ്പിച്ച ദേശീയ കായിക ദിനാചരണത്തിൽ കാണാനായത് ഉജ്ജ്വലമായ പങ്കാളിത്തം. അമീറും പ ിതാവ് അമിറും പ്രധാനമന്ത്രിയും നേരിട്ടു തന്നെ ദിനാഘോഷത്തിൽ പങ്കെടുത്തപ്പോൾ മന്ത്രി മാരും ഖത്തർ ഫൗണ്ടേഷൻ പ്രസിഡൻറുമുൾപ്പെടെയുള്ള പ്രമുഖരെല്ലാം പലയിടങ്ങളിലായി ദിനാഘോഷത്തിലെ കായികോത്സവങ്ങൾക്ക് നേതൃത്വം നൽകി.
കതാറയിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ മന്ത്രി അബ്്ദുല്ല ബിൻ അബ്്ദുൽ അസീസ് ബിൻ തുർക്കി അൽ സുബായി പങ്കെടുത്തു.16ൽപരം സ്പോർട്സ് ഇവൻറുകൾ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രാലയത്തിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാർ, വകുപ്പുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഡയറക്ടർമാർ, മന്ത്രാലയ ജീവനക്കാർ എന്നിവർ സജീവമായി പങ്കെടുത്തു.
മുതിർന്നവർക്കും കുട്ടികൾക്കുമായി ഫുട്ബാൾ, ബാസ്കറ്റ് ബോൾ, ഷൂട്ടിങ്, ബോക്സിങ്, വ്യായാമം, ഗോൾഫ്, ഡ്രാഗൺ മത്സരങ്ങൾ, ഹാൻഡ്ബാൾ, മലകയറ്റം, എറിയുന്ന വളയങ്ങൾ, കുട്ടികളുടെ ഗെയിമുകൾ, ഷൂട്ടിങ്, ജാപ്പനീസ് ഗുസ്തി എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഗെയിമുകളാണ് ഒരുക്കിയിരുന്നത്. നിരവധി മന്ത്രാലയ ഉദ്യോഗസ്ഥർ കായിക പരിശീലനത്തിലേർപെട്ടാണ് കായികദിനത്തിനായി സജ്ജരായത്.
കായിക പരിശീലനത്തിെൻറ പ്രാധാന്യവും വർഷം മുഴുവനും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിെൻറ ആവശ്യകതയും ഉൗന്നിപ്പറയാനുള്ള ഉചിതമായ അവസരമായി മാറി ദേശീയ കായികദിനാചരണം. പൊതുജനങ്ങൾക്ക് മുടക്കമില്ലാതെ വ്യായാമം െചയ്യുന്നതിനായി മുനിസിപ്പൽ, പരിസ്ഥിതി മന്ത്രാലയം പൊതു പാർക്കുകളിൽ സ്ഥിരമായ പരിശീലന സംവിധാനങ്ങൾ ഏർപ്പെടുത്തു. കൂടാതെ ദോഹ കോർണിഷിൽ നിരവധി കായിക ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ലത്താക്കിഫിയയിലെ ഒരു പാർക്കിൽ വിഭിന്ന ശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഗെയിം ഉപകരണങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.