ദോഹ: ഇന്ത്യന്‍ തീരദേശ സേന കപ്പല്‍ (ഐ.സി.ജി.എസ്) സമുദ്ര പഹെര്‍ദാര്‍ ദോഹ തീരത്ത് നങ്കൂരമ ിട്ടു. ഇന്നലെ തീരത്തെത്തിയ കപ്പല്‍ 27 വരെ ഹമദ് തുറമുഖത്ത് തുടരും. ഇന്ത്യയുടെ 71ാമത് റിപ് പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായാണ് സന്ദര്‍ശനം. ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമാകുന ്ന സഹകരണത്തിെൻറ ഭാഗമായി കൂടിയാണ് സന്ദര്‍ശനം.
ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ് കപ്പ ലുകള്‍ ഇടവിട്ട് ഹമദ് തുറമുഖത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യന്‍ നേവല്‍ ഷിപ്പ് (ഐഎന്‍എസ്) മൈസൂര്‍, ത്രികാന്ത് എന്നിവ കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. 2019 നവംബറില്‍ നടന്ന ഇന്ത്യന്‍ നാവികസേനയും ഖത്തര്‍ അമീരി നാവിക സേനയും തമ്മിലുള്ള സംയുക്ത അഭ്യാസത്തിന്റെ ഉദ്ഘാടനത്തില്‍ ഐ.എൻ.എസ് ത്രികാന്ത് പങ്കെടുത്തിരുന്നു.
സന്ദർശനം ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ശക്തിപ്പെടുത്തും, ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വര്‍ധിപ്പിക്കാനും സഹായിക്കും. ഇന്ത്യന്‍ തീരദേശ സേനയുടെ മലിനീകരണ നിയന്ത്രണ വെസല്‍ (പി.സി.വി) സീരീസിലെ രണ്ടാമത്തെ കപ്പലാണ് ഐ.സി.ജി.എസ് സമുദ്ര പഹെര്‍ദാര്‍. എബിജി ഷിപ്പ് യാര്‍ഡ് രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത കപ്പല്‍ 2012ലാണ് കമ്മീഷന് ചെയ്തത്.
ഐ.സി.ജി.എസ് സമുദ്ര പഹെര്ദാറില് 20 ഓഫീസര്‍മാരും 100 ഉദ്യോഗസ്ഥരുമുണ്ട്. ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അന്‍വര്‍ ഖാനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. വിശാഖപട്ടണം ആസ്ഥാനമായുള്ള കമാന്‍ഡര്‍ കോസ്റ്റ് ഗാര്‍ഡ് റീജിയെൻറ (കിഴക്ക്) നിയന്ത്രണത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ഇൻറർഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെൻറ് സിസ്റ്റം (ഐ.പി.എം.എസ്), ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റം (ഡിപി സിസ്റ്റം), പവര്‍ മാനേജ്മെൻറ് സിസ്റ്റം (പി.എം.എസ്), എക്സ്റ്റേണല്‍ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം (ഇ.എഫ്.എഫ്), മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അത്യാധുനിക സാങ്കേതികവിദ്യ എന്നിവയാണ് 94 മീറ്റര്‍ പിസിവിയില് സജ്ജീകരിച്ചിരിക്കുന്നത്.
സമുദ്ര മലിനീകരണ നിയന്ത്രണ കപ്പല്‍ എന്ന നിലയില്‍, ഉയര്‍ന്ന സ്പ്രിൻറ് ബൂമുകളും റിവര്‍ ബൂമുകളും പോലുള്ള ‘കണ്ടെയ്ന്‍മെൻറ് ഉപകരണങ്ങള്‍’, സ്കിമ്മറുകള് പോലുള്ള സൈഡ് സ്വീപ്പിംഗ് ആയുധങ്ങള്‍, ഒആര്ഒ പോലുള്ള ‘സ്റ്റോറേജ് ഡിവൈസുകള്‍’ എന്നിവ ഉള്‍പ്പെടുന്ന മലിനീകരണ പ്രതികരണവും നിയന്ത്രണ ഉപകരണങ്ങളും പി.സി.വിയില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.ഹെലികോപ്ടറുകള്‍ വഹിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിവുണ്ട്. ഇന്ത്യയുടെ സമുദ്ര താൽപര്യങ്ങള് സംരക്ഷിക്കുന്നതിനായി ഐ.സി.ജി.എസ് സമുദ്ര പഹെര്‍ദാര്‍ കിഴക്കന്‍ തീരത്താണ് വിന്യസിച്ചുവരുന്നത്. ഇ.ഇസെഡ് നിരീക്ഷണം, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, മലിനീകരണ പ്രതികരണം, തീരസംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് ചുമതലകള്‍ എന്നിവക്കും ഇതിനെ ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.