ദോഹ: ഡിസംബര്‍ ഒമ്പതു മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി നടന്നത് 214 മില്യണിലധികം റിയാലിെൻറ റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍. നീതിന്യായ മന്ത്രാലയത്തിലെ വസ്തുക്കച്ചവട രജിസ്ട്രേഷന് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഒഴിഞ്ഞ ഭൂമി, പാര്‍പ്പിട യൂണിറ്റുകള്‍, ഗാര്‍ഹിക കെട്ടിടങ്ങള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സ്, വാണിജ്യ കെട്ടിടങ്ങള്‍, കൊട്ടാരം എന്നിവയിലായി 214,603,830 റിയാലിെൻറ ഇടപാടുകളാണ് നടന്നത്. ദോഹ, ഉംസലാല്‍, അല്‍ഖോര്‍, അല്‍ദഖീറ, അല്‍റയ്യാന്‍, അല്‍ദായേന്‍, അല്‍വഖ്റ, അല്‍ശമാല്‍ എന്നിവിടങ്ങളിലായിരുന്നു കൂടുതല്‍ ഇടപാടുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.