ദോഹ: ലബനാനിൽ കഴിയുന്ന സിറിയൻ അഭയാർഥികൾക്ക് ഖത്തർ ചാരിറ്റിയുടെ ശൈത്യകാല സഹായഹസ്തം. ബിലോ സീറോ എന്ന കാമ്പയിെൻറ ഭാഗമായി ശൈത്യകാല പ്രതിരോധ വസ്ത്രങ്ങളും മരുന്നുകളുമാണ് അഭയാർഥികൾക്കായി വിതരണം ചെയ്തത്. 21000 പേർക്കാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 2000 അഭയാർഥി കുടുംബങ്ങൾക്കായി 10000 പേർക്കാണ് ശൈത്യകാല കിറ്റുകളും മരുന്നുകളും നൽകുന്നത്. ഹീറ്റിംഗ് ഫ്യുവൽ, ഭക്ഷ്യകിറ്റുകൾ, ബ്ലാങ്കറ്റുകൾ, ചൂട് നൽകുന്ന വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ആശുപത്രി, രണ്ട് ഹെൽത്ത് സെൻററുകൾ, ഒരു സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഹീറ്റിംഗ് ഫ്യുവലും പദ്ധതിയുടെ ഭാഗമായി ഖത്തർ ചാരിറ്റി വിതരണം ചെയ്യുന്നുണ്ട്. ബിലോ സീറോ കാമ്പയിെൻറ ഭാഗമായ രണ്ടാമത് പദ്ധതിയിൽ രണ്ട് സിറിയൻ അഭയാർഥി സ്കൂളാണ് പ്രധാനമായും കേന്ദ്രീകരിക്കപ്പെടുന്നത്.
സിറിയൻ–ലബനാൻ അതിർത്തിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അഭയാർഥികളായ വിദ്യാർഥികൾക്ക് കൊടും തണുപ്പിൽ നിന്നും ശൈത്യകാല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കുന്നതിനാവശ്യമായ വസ്ത്രങ്ങൾ, ഹീറ്റിംഗ് ഫ്യുവൽ തുടങ്ങിയവ പദ്ധതിയിലൂടെ നൽകും. 655 വിദ്യാർഥികൾക്കും സ്കൂളിലെ അധ്യാപകർക്കും ശൈത്യകാല സീസണിലുടനീളം പദ്ധതിയുടെ പ്രയോജനം ലഭിക്കും. കാമ്പയിനിെൻറ മൂന്നാം പദ്ധതിയിലൂടെ ലബനാനിലെ അസിലം പ്രദേശങ്ങളിലുള്ള 1000ഓളം കുട്ടികളെയാണ് കേന്ദ്രീകരിക്കുന്നത്. ജാക്കറ്റ്, സ്വെറ്റർ, ശൈത്യകാല തൊപ്പി, കയ്യുറകൾ, സോക്സുകൾ എന്നിവയാണ് കുട്ടികൾക്ക് നൽകുന്നത്. ലബനാനിലെ വിവിധ ഗവർണേറ്റുകളെ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ കാമ്പയിനാണ് നാലാമത് പദ്ധതി. ചൂട് പകരുക എന്ന പ്രമേയത്തിന് കീഴിലാണ് ബിലോ സീറോ കാമ്പയിൻ നടക്കുന്നത്. ശൈത്യകാലത്ത് പ്രയാസങ്ങളനുഭവിക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികൾക്കും ആവശ്യക്കാർക്കും സഹായമെത്തിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.