ദോഹ: ആഭ്യന്തര സുരക്ഷാ മേഖലയിൽ ഖത്തർ സംഘടിപ്പിക്കുന്ന 12ാമത് മിലിപോൾ അന്താരാഷ്്ട്ര പ്രദർശനത്തിന് തിങ്കളാഴ്ച തുടക്കമാകും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മേൽനോട്ടത്തിൽ ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ നടക്കുന്ന മിലിപോൾ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 രാജ്യങ്ങളിൽ നിന്ന് 219 പ്രദർശകരാണ് ഇൗ വർഷത്തെ മിലിപോളിലുണ്ടാകുക. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങൾ ഇൗ വർഷം പുതുതായി എത്തുന്നുണ്ട്്.
ഖത്തറിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ 30 ശതമാനം വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. സൈബർ സുരക്ഷയും വെല്ലുവിളികളും, സുപ്രധാന കായിക മേളകളുടെ സുരക്ഷ തുടങ്ങിയവയാണ് മിലിപോളിൽ പ്രധാനമായും ചർച്ച ചെയ്യുക. സുരക്ഷാ മേഖലയിലെ വിദഗ്ധർ വിവിധ സെമിനാറുകളിൽ സംബന്ധിക്കും. മിലിപോൾ ഖത്തർ കമ്മിറ്റി പ്രസിഡൻറ് മേജർ ജനറൽ നാസർ ബിൻ ഫഹദ് ആൽഥാനി, മിലിപോൾ ഇവൻറ്സ് ഡയറക്ടർ മൈക്കൽ വെതർസീഡ്, മിലിപോൾ ഖത്തർ കമ്മിറ്റി അംഗങ്ങളായ ബ്രിഗേഡിയർ സൗദ് റാശിദ് അൽ ഷാഫി, ലെഫ്റ്റനൻറ് കേണൽ നാസർ അൽ ഉതൈബി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.