ദോഹ: ഖത്തറും കുവൈത്തും തമ്മിലുളള ബന്ധം ഏറെ സുദൃഢവും സൗഹൃദം നിറഞ്ഞതുമാണെന്ന് ഖത്തറിലെ കുവൈത്ത് അംബാസഡർ ഹഫീദ് മുഹമ്മദ് അൽഅജ്മി. എഴുപതുകളിൽ ഉൗട്ടിയുറപ്പിക്കപ്പെട്ട ബന്ധമാണിത്. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുവൈത്തിനെതിരിൽ അത്യാഗ്രഹികൾ നടത്തിയ അധിനിവേശത്തിനെതിരിൽ ഖത്തർ സേന നൽകിയ പിന്തുണ ഒരു കാലത്തും കുവൈത്ത് ജനതക്ക് മറക്കാനാകില്ല. ഗൾഫ് സഹകരണ കൗൺസിൽ എന്ന മേഖലയിലെ പൊതുസംവിധാനം തകരാതിരിക്കാൻ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അസ്സ്വബാഹ് നടത്തുന്ന ശ്രമങ്ങളെ എല്ലാവരും അംഗീകരിച്ചതാണ്.
ഇക്കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ ജി.സി.സിയുടെ പതനം വരുത്തിവെച്ചേക്കാവുന്ന മേഖലയിലെ കടുത്ത പ്രതിസന്ധിയെ സംബന്ധിച്ച് അദ്ദേഹം നൽകിയ മുന്നറിയിപ്പ് മേഖലയിലെ നേതാക്കൾ അതീവ ഗൗരവമായി കാണണമെന്നും അദ്ദേഹം അറിയിച്ചു. ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥനെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ചർച്ചകൾ നടത്തി വരികയാണ്. പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.