ദോഹ: ‘ഗൾഫ്മാധ്യമം’ ഖത്തറിൽ ഒരുക്കിയ ചിത്രവർഷങ്ങൾ സംഗീതപരിപാടിയിൽ മനം നിറഞ്ഞ് മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്ര. ചിത്രയുടെ 40 വർഷത്തെ സംഗീതജീവിതത്തിനുള്ള ആദരമായാണ് കഴിഞ്ഞ 29ാം തീയതി ദോഹ കൺവെൻഷൻ സെൻററിൽ ‘ചിത്രവർഷങ്ങൾ’ ഒരുക്കിയത്. പരിപാടിയുടെ ആസൂത്രണവും ഭംഗിയും തന്നെ അത്ഭുതപ്പെടുത്തിയെന്നും തെൻറ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടിയിൽ പെങ്കടുക്കുന്നതെന്നും തെൻറ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ് ചിത്ര സന്തോഷം പങ്കിട്ടത്.
ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിനോടൊപ്പം ചിത്രവർഷങ്ങളുടെ നിരവധി ഫോേട്ടാകളും ചിത്ര പങ്കുവെച്ചിട്ടുണ്ട്. ഗൾഫ്മാധ്യമത്തിനും അണിയറ പ്രവർത്തകർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. താൻ സംഗീത ലോകത്ത് 40ാം വർഷത്തിലേക്ക് കടക്കുന്നതിെൻറ ആദരമായി ചിത്രവർഷങ്ങൾ ഒരുക്കിയതിന് ഗൾഫ്മാധ്യമം ചീഫ്എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ജനറൽ മാനേജർ മാർക്കറ്റിങ് കെ. മുഹമ്മദ് റഫീഖ് എന്നിവരോട് ഒരുപാട് നന്ദിയുണ്ട്. ഷോ സംഘടിപ്പിച്ചത് ഏറെ അധ്വാനം കൊണ്ടും സ്നേഹം കൊണ്ടുമാണ്. 40 കുട്ടികൾ തന്നെ റോസാപുഷ്പം നൽകി വേദിയിലേക്ക് ആനയിച്ചത് ഏറെ ഹൃദയസ്പർശിയായിരുന്നു.
പരിപാടിയിലെ പാട്ടുകൾ അണിയറ ശിൽപികൾ തെരഞ്ഞെടുത്തത് ഏറെ ചിന്തിച്ചിട്ടാണെന്ന് മനസിലാകും. ആദ്യമായാണ് ഒരു പരിപാടിയിൽ താൻ 36ഒാളം പാട്ടുകൾ പാടുന്നത്. ഖത്തറിലെ മലയാളികളോട് പ്രത്യേക കടപ്പാടുണ്ട്. പരിപാടിയുടെ അണിയറയിൽ പ്രവർത്തിച്ച എൻ.വി. അജിത്ത്, കൂടെ പാടിയ കണ്ണൂർ ഷെരീഫ്, വിധുപ്രതാപ്, കെ.കെ. നിഷാദ്, ജ്യോത്സ്ന, രൂപ രേവതി, ശ്രേയകുട്ടി എന്നിവരെയും കെ.എസ് ചിത്ര അഭിനന്ദിച്ചു. പരിപാടിയിൽ ഏറെ കൈയടി നേടിയ മനോജ് കെ. ജയൻ സംഗീതലോകത്ത് ഏറെ കഴിവുള്ള ആളാണെന്നും സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ മനോജ് കാണണമെന്നും ചിത്ര ഫേസ് ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.