ദോഹ: കോവിഡ് മൂന്നാം തരംഗത്തിലെ രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴിയും അംഗീകൃത ഓഫിസുകൾ വഴിയുമുള്ള ജനന സർട്ടിഫിക്കറ്റ് വിതരണം നിർത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നേരിട്ടുള്ള സർട്ടിഫിക്കറ്റ് വിതരണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ നിർദേശം പ്രാബല്യത്തിൽ വന്നു. അതേസമയം, ഖത്തര്‍ പോസ്റ്റ് വഴി ജനനസര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കൈപ്പറ്റാനുള്ള സംവിധാനം തുടരും. ഓൺലൈൻ വഴി ആവശ്യക്കാർക്ക് അപേക്ഷസമർപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കാമെന്ന് അധികൃതർ അറിയിച്ചു. 30 റിയാൽ ചെലവഴിച്ചാൽ അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ മേൽവിലാസക്കാരന് ലഭ്യമാവും.ഈ
ജനന സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ അധികൃതർ പ്രസിദ്ധീകരിച്ചു. വിമന്‍സ് വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്‍റർ -ഡബ്ല്യു.ഡബ്ല്യു.ആർ.സി (4409 2145, 4407 5135, 4409 2143, 4409 2142, 4409 2141), സിദ്ര മെഡിക്കല്‍ സെന്‍റർ (4003 0878), അല്‍ വക്റ ആശുപത്രി (4011 5288
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.