ദോഹ: നിർമ്മാണ സാങ്കേതികവിദ്യ, ബിൽഡിംഗ് മെറ്റീരിയൽസ് വിപണന മേഖലയിലെ സുപ്രധാന പ്രദർശന ങ്ങളിലൊന്നായ ദി ബിഗ് 5 ഖത്തർ 2018 രാജ്യാന്തര പ്രദർശനത്തിൽ ഇന്ത്യൻ പവലിയനും. ഈ മാസം 24 മുതൽ 26 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് രാജ്യാന്തര നിർമ്മാണ സാങ്കേതികവിദ്യ, ബിൽഡിംഗ് മെറ്റീരിയൽ വിപണന പ്രദർശനം നടക്കുന്നത്. കേന്ദ്ര വാണിജ്യ, വ്യവസായ മ ന്ത്രാലയത്തിെൻറ സഹായത്തോടെ ഖത്തറിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷനാണ് എക്സിബിഷനിലെ പവലിയനൊരുക്കുന്നത്.
ബിഗ് 5 ഖത്തർ രാജ്യാന്തര പ്രദർശനത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ പവലിയനുകളിലൊന്ന്ഇന്ത്യയുടേതായിരിക്കും. 49 ഇന്ത്യൻ കമ്പനികളാണ് ഇന്ത്യൻ പവലിയനിൽ പങ്കെടുക്കുന്നത്. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ പവലിയെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇ ന്ത്യൻ ബിസിനസ് ആൻഡ് െപ്രാഫഷണൽ കൗൺസിൽ അംഗങ്ങളുമായി പ്രതിനിധി സംഘം പ്രത്യേക സംവാദ പരിപാടികളും നടത്തും. ഖത്തറിലെ പ്രമുഖ വ്യാപാരികളുമായും നിക്ഷേപകരുമായുമുള്ള കൂടിക്കാഴ്ചകളും നടക്കും. പ്ലാൻറ് മെഷിനറി, വാഹനങ്ങൾ, കോൺക്രീറ്റ്, നിർമ്മാണ ഉപകരണങ്ങൾ, കെട്ടിട അസംസ്കൃത വസ്തുക്കൾ, എം ഇ പി സേവനം, ബിൽഡിംഗ് എൻവലപ് ആൻഡ് കൺസ്ട്രക്ഷൻ, നിർമ്മാണ സാങ്കേതികവിദ്യ, നിർമ്മാണ മേഖലയിലെ നൂതന സാങ്കേതികവിദ്യ, ഇൻറീരിയർ തുടങ്ങിയ മേഖലകളിൽ വർഷങ്ങളുടെ പാരമ്പര്യവും പ്ര വൃത്തിപരിചയവുമുള്ള കമ്പനികളാണ് പ്രദർശനത്തിനെത്തുന്നത്.
ദി ബിഗ് 5 ഖത്തർ പ്രദർശനത്തോടനുബന്ധിച്ച് പ്രാദേശിക, രാജ്യാന്തര നിർമ്മാണ കമ്പനികളുമായുള്ള വ്യാപാ രികളുടെയും െപ്രാഫഷണലുകളുടെയും കൂടിക്കാഴ്ചകൾ ഉണ്ടാകും. നിർമ്മാണ മേഖലയിലെ പ്രധാ നപ്പെട്ട കരാറുകൾക്കും പ്രദർശനം സാക്ഷ്യം വഹിക്കും. ഖത്തറിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാണ് നിർമ്മാണ മേഖല. 26 ബില്യൻ അമേരിക്കൻ ഡോളറാണ് രാജ്യത്തെ പ്രധാന പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നത്. 2017ലെ ഖത്തറിെൻറ ആകെ ചെലവിെൻറ 47 ശ തമാനത്തോളം വരുമിത്. 2017ൽ മാത്രം ഖത്തറിെൻറ ഇറക്കുമതിയിൽ 36 ശതമാനവും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.