ദോഹ: അൽജീരിയയിലെ ഉറാനിൽ ആരംഭിച്ച 19ാമത് മെഡിറ്ററേനിയൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ നിരവധി രാഷ്ട്രങ്ങളുടെ തലവന്മാരും ഉന്നത പ്രതിനിധികളും സന്നിഹിതരായിരുന്നു. വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്കും പങ്കെടുക്കുന്ന രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിനും അമീർ സാക്ഷ്യം വഹിച്ചു.
അമീറിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചിരുന്നു.
ആഫ്രിക്കയിൽ നിന്ന് അൽജീരിയ, ഈജിപ്ത്, ലിബിയ, മൊറോക്കോ, തുനീഷ്യ എന്നീ രാജ്യങ്ങളും ഏഷ്യയിൽ നിന്ന് ലബനാൻ, സിറിയ രാജ്യങ്ങളും ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. യൂറോപ്പിൽ നിന്നാണ് കൂടുതൽ രാജ്യങ്ങളും പങ്കെടുക്കുന്നത്. ഫ്രാൻസ്, തുർക്കി, പോർചുഗൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെല്ലാം ഗെയിംസിനുണ്ട്. അൽജീരിയൻ സന്ദർശനത്തിന് ശേഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ദോഹയിലേക്ക് മടങ്ങി. റുവാണ്ടയും, ഈജിപ്തും സന്ദർശിച്ച ശേഷമാണ് അമീർ അൽജീരിയയിലെത്തിയത്. ഗൾഫ് ഉപരോധ ശേഷം, ആദ്യമായാണ് അമീർ കൈറോയിലെത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.