ദോഹ: ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരായ നാല് മീന്‍പിടിത്തക്കാര്‍ ദോഹ വിട്ടു. കോടതി 80,000 റിയാല്‍ പിഴ ചുമത്തിയ ഇവര്‍ സ്പോണ്‍സര്‍ പിഴ അടക്കാന്‍ തയാറാവാത്തതിനാല്‍ ജയിലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട എല്‍. ജെറാള്‍ഡ് (38), ആര്‍. തിരുമുരുകന്‍ (27), പി. വസീഗന്‍ (33), ബോട്ട് ക്യാപ്റ്റന്‍ ആര്‍. ശീലന്‍ (38) എന്നിവരാണ് മോചിതരായത്. ഒൗദ്യോഗിക അനുമതിയില്ലാതെ ഖത്തറില്‍ പ്രവേശിച്ചതിനും അനുവാദമില്ലാതെ മത്സ്യബന്ധനം നടത്തിയതിനുമാണ് ജനുവരി ഏഴിന് പുലര്‍ച്ചെ ഒരു മണിക്ക് ഇവരെ തീരരക്ഷാസേന പിടികൂടിയത്.
ഓരോരുത്തരും 20,000 റിയാല്‍ വീതം പിഴയടക്കണമെന്നാണ് കോടതി വിധിച്ചത്. ആദ്യമായാണ് ഇത്രയും ഭീമമായ തുക പിഴ വിധിച്ചത്. സൗദി സ്വദേശിയായ സ്പോണ്‍സര്‍ പിഴയടക്കാന്‍ തയാറായതോടെയാണ് ഇവരുടെ മോചനം സാധ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.