ദോഹ: ബ്രിട്ടീഷ് പ്രധാനമന്ത്രി ത്രേസമയി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മനാമയിലത്തെിയ അമീറുമായി താമസ സ്ഥലത്ത് വെച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ചക്കത്തെിയത്. മേഖലയിലെ ആനുകാലിക സംഭവ വികാസങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിട്ടനുമായി സാമ്പത്തിക- വാണിജ്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നേതാക്കള്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ നടക്കുന്ന മനുഷ്യക്കുരുതിയും ബഷാര്‍ അസദ് ഭരണകൂടത്തിന്‍്റെ മനുഷ്യത്വ രഹിതമായ ചെയ്തികളും അങ്ങേയറ്റം അപലപനീയമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലിബിയയില്‍ താല്‍ക്കാലിക ഭരണകൂടത്തെ പിന്തുണക്കുന്നതോടൊപ്പം ലിബിയയില്‍ സുസ്ഥിര ഭരണം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ യോജിച്ച നീക്കം നടത്താന്‍ ഇരു രാഷ്ട്ര നേതാക്കളും ധാരണയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.