മസ്കത്ത്: മേഖലയിലെ നിലവിലെ യുദ്ധ പശ്ചാത്തലത്തിൽ കടുത്ത ആശങ്കരേഖപ്പെടുത്തി ഒമാൻ. നിലിവിലെ സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മേഖലയെയും അവിടുത്തെ ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാൻ എല്ലാ കക്ഷികളോടും സ്വയം സംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലുള്ള തങ്ങളുടെ നിലപാട് ആവർത്തിച്ച ഒമാൻ ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ യു.എൻ സുരക്ഷ കൗൺസിലിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഗസ്സമുനമ്പിൽ അടിയന്തരമായി വെടിനിർത്തണമെന്നും ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിന് മാനുഷിക ഇടനാഴികൾ സ്ഥാപിക്കണമെന്നും ഒമാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.