മസ്കത്ത്: വിവിധ തസ്തികകളിലായി ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണത്തിെൻറ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സെയിൽസ് പേഴ്സൻ, മാർക്കറ്റിങ് പേഴ്സൻ, ഒട്ടക പരിപാലനം, കാർെപൻററി വർക്ഷോപ്, അലൂമിനിയം വർക് ഷോപ്, മെറ്റൽ വർക് ഷോപ്, ബ്രിക്സ് ഫാക്ടറി, ശുചീകരണ തൊഴിലാളി എന്നീ മേഖലകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസാ നിരോധനമാണ് നീട്ടിയത്.
ഇവയിൽ ചില തസ്തികകളിൽ ജൂൺ ആദ്യം മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. ചില തസ്തികകളിൽ ജൂെലെ ഒന്നുമുതലാണ് നിരോധനം പ്രാബല്യത്തിൽ വരുക.
2013 നവംബർ, ഡിസംബർ മാസങ്ങളിലായാണ് താൽക്കാലിക വിസ നിരോധനം പ്രാബല്യത്തിൽ വന്നത്. ആറുമാസ കാലാവധി കഴിയുമ്പോൾ വീണ്ടും നിരോധനം പുതുക്കുകയാണ് അധികൃതർ ചെയ്യുന്നത്. അതിനാൽ, സമീപ ഭാവിയിൽ ഇവയുടെ നിയന്ത്രണം നീക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. നിലവിൽ ഇൗ വിസകളിൽ ജോലിചെയ്യുന്നവർക്ക് നിരോധനം ബാധകമല്ല. എക്സലൻറ് ഗ്രേഡ് വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും കൺസൽട്ടൻസികൾക്കും സർക്കാർ പദ്ധതികൾ ചെയ്യുന്ന സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം വ്യവസായ, വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഇൗ വിസാ നിയന്ത്രണം ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.