മസ്കത്ത്: മസ്കത്ത് മേഖലയിലെ സാധാരണക്കാരായ ആളുകൾ ഏറെ ആശ്രയിച്ചിരുന്ന ഹാനി ക്ലിനിക് വീണ്ടും പ്രവർത്തനം ആരംഭിച്ചു. പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. രാജേന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ക്ലിനിക് പുതിയ മാനേജ്മെൻറിന് കീഴിലാണ് പ്രവർത്തനം പുനരാരംഭിച്ചത്.
തുടർന്നും കുറഞ്ഞ നിരക്കിൽ സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ ലഭ്യമാക്കുമെന്ന് മാനേജിങ് ഡയറക്ടർ ഷബീർ അഹമ്മദ് പറഞ്ഞു. പരിചയ സമ്പന്നയായ ഡോക്ടറുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും ക്ലിനിക് പ്രവർത്തിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 4.30 മുതൽ രാത്രി ഒമ്പത് വരെയും ക്ലിനിക് പ്രവർത്തിക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ രാത്രി ഒമ്പത് വരെയായിരിക്കും പ്രവർത്തന സമയം. ഭാവിയിൽ ഡെൻറൽ ക്ലിനിക്, ലബോറട്ടറി സേവനങ്ങളും ഇവിടെയൊരുക്കുമെന്നും ഷബീർ അഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.