മസ്കത്ത്: റമദാൻ തിരക്കിനെ നേരിടാൻ മവേല സെൻട്രൽ മാർക്കറ്റിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മസ്കത്ത് നഗരസഭ അറിയിച്ചു.
ഇറക്കുമതി വർധിപ്പിച്ചതിന് ഒപ്പം ശുചിത്വവും ഭക്ഷ്യ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഇതോടൊപ്പം, പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനിയുടെ അളവ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ അറിയിച്ചു.
ജോർഡൻ, ലബനാൻ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാൻ മവേല മാർക്കറ്റിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇതുവഴി പ്രാദേശിക വിപണിയിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാൻ സാധിക്കും.
മേയ് ഒന്നുമുതൽ 14 വരെ കാലയളവിൽ 839 ട്രക്കുകളിലായി 16,780 ടൺ പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ എത്തിയതായി നഗരസഭ വക്താവ് അറിയിച്ചു. റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഒാഫ് കസ്റ്റംസ്, കാർഷിക-ഫിഷറീസ് മന്ത്രാലയം തുടങ്ങിയ സർക്കാർ വിഭാഗങ്ങളുമായി ചേർന്നാണ് റമദാന് മുന്നോടിയായ ക്രമീകരണങ്ങൾ നടത്തിയത്.
ഉൽപന്നങ്ങൾ താമസമില്ലാതെ വിപണിയിലെത്തുന്നതിനും അവയുടെ നിലവാരം ഉറപ്പാക്കുന്നതിനും ഇതുവഴി സാധിച്ചു. കീടനാശനികളിലെ അളവ് കണ്ടെത്താൻ രൂപവത്കരിച്ച പ്രത്യേക സംഘത്തിെൻറ പ്രവർത്തനവും റമദാനിൽ സജീവമാക്കും. സാമ്പിളുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കും. അനധികൃത വ്യാപാരികളെ തടയാൻ മാനവ വിഭവശേഷി മന്ത്രാലയവുമായി സഹകരിച്ച് നടപടിയെടുക്കും.
ചൂട് അടിച്ചും മറ്റും കേടായ ഉൽപന്നങ്ങളാണ് ഇവർ കുറഞ്ഞ വിലക്ക് വിറ്റഴിക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും നഗരസഭാ വക്താവ് പറഞ്ഞു.
റമദാനിൽ പ്രധാന മാർക്കറ്റ് ഏരിയ പുലർച്ചെ നാലര മുതൽ രണ്ടുമണി വരെയാകും പ്രവർത്തിക്കുക.
േഹാൾസെയിൽ സ്ഥാപനങ്ങൾ പുലർച്ചെ ആറുമുതൽ വൈകീട്ട് വരെയും റീെട്ടയിൽ സ്ഥാപനങ്ങൾ പുലർച്ചെ ആറര മുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. ഹോൾസെയിൽ, റീെട്ടയിൽ സ്ഥാപനങ്ങൾക്ക് ഉച്ചക്ക് ഇടവേളയും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.