മത്ര: ദേശീയദിനമടുത്താല്‍ സമി അല്‍ അബ്ദാലി ദേശീയ പതാകയുടെ വര്‍ണം എടുത്തണിയും. ധരിക്കുന്ന ദിശ്ദാശ ത്രിവര്‍ണത്തിലേക്ക് മാറും.
തൊപ്പിയില്‍ ദേശീയപതാകയും കഞ്ചറും തുന്നിപ്പിടിപ്പിക്കും. ദിശ്ദാശയുടെ ഇരു വശങ്ങളിലും സുല്‍ത്താന്‍െറ പടങ്ങള്‍ ആലേഖനം ചെയ്ത ഫലകങ്ങള്‍ ഒട്ടിച്ചുവെക്കും. വാഹനവും മൂവര്‍ണങ്ങളാല്‍ അലങ്കരിക്കും.പേനയും മൊബൈല്‍ ഫോണ്‍ കവറുമൊക്കെ ദേശീയ ചിഹ്നങ്ങളാല്‍ സമ്പുഷ്ടമാണ്.
ഏതാനും വര്‍ഷങ്ങളായി നവംബര്‍ മാസമായാല്‍ സമി സൂഖില്‍ വരുന്നത് സുല്‍ത്താന്‍െറ പുതിയ ചിത്രങ്ങളും കഞ്ചറുകളുമൊക്കെ ശേഖരിക്കാനാണ്.
സുല്‍ത്താനോടുള്ള അതിരറ്റ സ്നേഹമാണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് സമി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.