മസ്കത്ത്: അന്താരാഷ്ട്ര യോഗദിനാചരണ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗ പ്രദർശനത്തിൽ മികച്ച ജനപങ്കാളിത്തം. ഒമാൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ നടന്ന പരിപാടിയിൽ ഇന്ത്യക്കാർക്ക് പുറമെ ഒമാനികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരും പെങ്കടുത്തു. അയ്യായിരത്തോളം േപർ എക്സിബിഷൻ സെൻററിൽ പരിപാടിക്ക് എത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
പ്രദർശനത്തിന് മുന്നോടിയായി മൂന്നാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. ശേഷം ഒമാനി സർക്യൂട്ട് റേസർ അഹമ്മദ് അൽ ഹാർത്തിയും ഗായകൻ ഹൈതം മുഹമ്മദ് റാഫിയും സ്ക്രീനിലെത്തി. മുഖ്യാതിഥിയായി എത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫൈനാൻസ് അഫെയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് യൂസുഫ് ഖാസിം അൽ സറാഫി പ്രദർശനത്തിെൻറ ഭാഗമായി. ഒമാനിൽ യോഗ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ വെസ്റ്റ് ഏഷ്യ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ ശൈഖ് ഹിലാൽ മർഹൂൻ സാലെം അൽ മഅ്മരിയും പെങ്കടുത്തു. പെങ്കടുക്കാനെത്തിയവർക്ക് ടീഷർട്ടും പായയും സൗജന്യമായി നൽകുകയും ചെയ്തു. ഇന്ത്യൻ സോഷ്യൽക്ലബ് അടക്കം വിവിധ സംഘടനകളുടെ സഹകരണത്തോടെ സൂർ,സലാല എന്നിവിടങ്ങളിലും ദിനാചരണ പരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.