മസ്കത്ത്: കടലാമകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് എൻവയൺമെൻറൽ സൊസൈറ്റി (ഇ.എസ്.ഒ) പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞദിവസം സൂറിനടുത്ത റാസൽജിൻസ് തീരത്ത് ഡസൻ കണക്കിന് കടലാമകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിെൻറ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മനുഷ്യെൻറ ഇടപെടലുകൾ ഒമാൻ തീരത്തെ കടലാമകൾക്ക് ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. മത്സ്യബന്ധനവലകളിൽ കുരുങ്ങുന്നതാണ് പ്രധാന ഭീഷണി. തീരത്തും പുറംകടലിലും ഇൗ സാഹചര്യം നിലനിൽക്കുന്നുണ്ട്.
ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഒപ്പം അനധികൃത മത്സ്യബന്ധനവും അതുമൂലം കടലാമകൾ നശിക്കുന്നതുമായ സാഹചര്യം ഒഴിവാക്കാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇ.എസ്.ഒ പ്രസ്താവനയിൽ അറിയിച്ചു. ചില ആമകൾ പ്രകൃത്യാലുള്ള കാരണങ്ങളാലും മറ്റു ചിലത് മനുഷ്യെൻറ ഇടപെടലുകൾ മൂലവുമാണ് ചത്തതെന്ന് പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയത്തിലെ ജൈവവൈവിധ്യവിഭാഗം മേധാവി എൻജിനീയർ അഹമ്മദ് അൽ ശുകൈലിയും പറഞ്ഞു. അനധികൃത മത്സ്യബന്ധനം ആമകളുടെ നാശത്തിന് പ്രധാന കാരണമായി പറയാൻ കഴിയില്ല. വർധിച്ച ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി ഇത്തരം അനധികൃത മത്സ്യ ബന്ധനം ഏറെ കുറഞ്ഞിട്ടുണ്ടെന്നും അൽ ഷുകൈലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.