മസ്കത്ത്: അൽ ബാത്തിന എക്സ്പ്രസ്വേയുടെ നിർമാണം പൂത്തിയായ 34 കിലോമീറ്റർ ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഷിനാസിലെ അഖർ ഗ്രാമത്തിൽനിന്ന് ലിവ ഇൻറർചേഞ്ച് വരെയുള്ള ഭാഗം തുറക്കുന്നതോടെ യാത്രക്കാർക്ക് തിരക്കുകുറഞ്ഞ സമാന്തര പാതയാണ് ലഭിക്കുന്നത്. ഇത് നിലവിലുള്ള റോഡിലെ ഗതാഗത തിരക്കിന് ആശ്വാസം നൽകും.
മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ബർക്കയിലെ ഹൽബാൻ ഇൻറർചേഞ്ചിൽനിന്ന് യു.എ.ഇ അതിർത്തിയായ ഖത്ത്മത്ത് മലാഹ വരെ നീളുന്ന അൽ ബാത്തിന എക്സ്പ്രസ്വേക്ക് മൊത്തം 272 കിലോമീറ്ററാണ് ദൈർഘ്യം. ഓരോ വശത്തേക്കും നാലു ലൈനാണ് ഹൈവേക്ക് ഉള്ളത്. 375 മീറ്ററാണ് ഒാരോ ലൈനിെൻറയും വീതി. മൂന്ന് മീറ്റർ എക്സ്റ്റേണൽ ഷോൾഡറുകളും രണ്ടു മീറ്റർ ഇേൻറണൽ ഷോൾഡറുകളും 31 വാദി മുറിച്ചുകടക്കുന്ന പാലങ്ങളും 23 ഇൻറർചേഞ്ചുകളും റോഡിനുണ്ട്. പൊലീസ് പെട്രോൾ വാഹനങ്ങൾക്കും ആംബുലൻസുകൾക്കുമുള്ള പാർക്കിങും പ്രത്യേക സജജമാക്കിയിട്ടുണ്ട്.
ആറുഘട്ടങ്ങളിലായാണ് നിർമാണം. ഇതിൽ ആദ്യഘട്ടം പൂർണമായും മാർച്ചിൽ തുറന്നുനൽകിയിരുന്നു. ബർക്ക വിലായത്തിൽനിന്ന് അൽ ഹസം വരെ നീളുന്ന 45 കിലോമീറ്ററാണ് ആദ്യഘട്ടത്തിെൻറ ദൈർഘ്യം. റുസ്താഖിൽനിന്ന് സുവൈഖ് വരെയുള്ള 42 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിലുള്ളത്. സുവൈഖിൽനിന്ന് സഹം വരെ 46 കിലോമീറ്റർ മൂന്നാംഘട്ടത്തിലും സഹത്തിൽനിന്ന് സൊഹാർ വരെ 50 കിലോമീറ്റർ നാലാംഘട്ടത്തിലും സൊഹാറിൽനിന്ന് ലിവ വരെ 41 കിലോമീറ്റർ അഞ്ചാം ഘട്ടത്തിലും ലിവയിൽനിന്ന് ഖത്മത്ത് മലാഹ വരെ 45 കിലോമീറ്റർ ആറാംഘട്ടത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡ് ഇൗ വർഷം അവസാനത്തോടെ തന്നെ പൂർത്തിയാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഒമാനിലെ സുപ്രധാന റോഡുനിർമാണ പദ്ധതിയായ ഇത് പൂർത്തിയാകുന്നതോടെ മസ്കത്തിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രാസമയം ലാഭിക്കാൻ കഴിയും. നിലവിലെ റോഡിലെ തിരക്ക് കുറക്കാനും കഴിയും. വ്യാപാര, വാണിജ്യ മേഖലക്ക് പുറമെ ടൂറിസം മേഖലക്കും പുതിയ റോഡിെൻറ വരവ് ഗുണപ്രദമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.