മസ്കത്ത്: ഒമാനിൽ ഇൗയാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. സൗദി മരുഭൂമിയിൽനിന്നുള്ള പടിഞ്ഞാറൻ കാറ്റ് ഒമാനെ ചൂടുപിടിപ്പിക്കാൻ സാധ്യതയുള്ളതായി ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം വക്താവ് പറഞ്ഞു. ദിബ്ബയിലും മുസന്ദമിലുമാണ് താപനില 49 ഡിഗ്രിയിലെത്താനിടയുള്ളത്. ദിബ്ബയിൽ ഇന്നലെ
റെക്കോഡ് താപനിലയായ 47 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടിരുന്നു. മഴക്കുള്ള സാധ്യകളൊന്നും കാണുന്നില്ല. വരുംദിവസങ്ങളിൽ ചൂട് ഉയരാനാണ് സാധ്യത. സൂർ, ഇബ്രി, ഹൈമ എന്നിവിടങ്ങളിൽ താപനില ഇതിനകം 45 ഡിഗ്രി സെൽഷ്യസ് കവിഞ്ഞിട്ടുണ്ട്.
പടിഞ്ഞാറൻ കാറ്റ് മൂലം മരുഭൂ പ്രദേശങ്ങളിൽ ഇൗയാഴ്ച താപനില ഉയരും. മസ്കത്തിൽ തിങ്കളാഴ്ച 41.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ഇതും വരും ദിവസങ്ങളിൽ ഉയരാനിടയുണ്ടെന്ന് ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം വക്താവ് പറഞ്ഞു. ഇൗയാഴ്ച അവസാനത്തോടെ ഉണ്ടാകാനിടയുള്ള തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ കുറവ് വരുത്തും. ഇന്ന് തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ തുറന്ന പ്രദേശങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റിനും ദോഫാറിലെ മലനിരകളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഒമാനിൽ വേനൽ കഠിനമായി അനുഭവപ്പെടാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.