????????? ???????: ???????-??????? ??????????? ???????? ??????????????? ????? ?????????? ???????????? ????? ???? ???? ???????? ???????????? ???????? ?????? ????????? ?????????????? ???? ?????????????? ???? ??? ??????????

ഇന്ത്യ-ഒമാൻ മത്സരം: എന്തുകൊണ്ട് നമ്മൾ തോറ്റു

മസ്കത്ത്: ഇന്ത്യ-ഒമാൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോ ംപ്ലക്സിൽ പന്തുരുളും മുമ്പ് ഒരു ഇന്ത്യൻ ആരാധകൻ ഫേസ്ബുക്കിൽ എഴുതി, ‘ഇന്ത്യ പഴയ ഇന ്ത്യയല്ല, ഇനി ഒമാൻ പഴയ ഒമാൻതന്നെയാണോ എന്നാണ് അറിയേണ്ടത്‌’. കഴിഞ്ഞ കാലങ്ങളിൽ ഇന്ത് യയുമായുള്ള അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽ ഒമാെൻറ രണ്ടാംനിര കളിക്കാരെ വെച്ച ് ഇന്ത്യൻ ഫുട്ബാൾ ടീമിനെ അഞ്ചും ആറും ഗോളുകൾക്ക് തോൽപിച്ച ചരിത്രം ഓർത്താണ് ഇങ്ങനെ ക ുറിച്ചത്.

എന്നാൽ, ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന യാഥാർഥ്യം ആദ്യം തിരിച്ചറിഞ്ഞത് ഒമാൻ തന്നെയായിരുന്നു. മുെമ്പങ്ങും കാണാത്തവിധം ഇന്ത്യയെ ഗൗരവമായി കണ്ടതുതന്നെയാണ് ഒമാെൻറ വിജയത്തിെൻറ അടിസ്ഥാന കാരണമെന്നുതന്നെ പറയാം. മുൻകാലങ്ങളിൽ ഒമാനിൽ നടന്ന ഇന്ത്യ-ഒമാൻ ഫുട്ബാൾ മത്സരങ്ങളിൽ മിക്കവാറും ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാണ് നടന്നിരുന്നത്. ഇത്തവണ നിറഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു കളി നടന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ ഇന്ത്യയെ കുറച്ചുകാണുന്നില്ലെന്ന് ഒമാൻ ടീം പരിശീലകൻ അഭിപ്രായപ്പെട്ടിരുന്നു. ഒമാൻ ആരാധകരിൽ പലരും ഇതേ അഭിപ്രായംതന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതൊക്കെ മുന്നിൽ കണ്ടാകണം ഒമാൻ തങ്ങളുടെ എക്കാലത്തെയും ഒന്നാം നമ്പർ ഗോൾകീപ്പർ അലി അൽ ഹബ്സി ഉൾെപ്പടെയുള്ള എല്ലാ മികച്ച കളിക്കാരെയും ആദ്യ ഇലവനിൽ തന്നെ ഇറക്കിക്കൊണ്ട് കരുത്തു കാട്ടാൻ ഇറങ്ങിയത്. അലി അൽ ഹബ്സി ആദ്യമായാണ് ഇന്ത്യക്കെതിരെ മത്സരിക്കാൻ ഇറങ്ങിയത്.

മുൻകാലങ്ങളിൽ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ രണ്ടാം നമ്പർ ഗോൾകീപ്പർമാരെയാണ് ഒമാൻ പരീക്ഷിച്ചിരുന്നത്. ദേശീയദിനത്തിെൻറ ഭാഗമായി മത്സരത്തെ കണ്ട സ്വദേശികൾ കൂട്ടമായി സ്റ്റേഡിയത്തിലേക്ക് ഒഴുകി. ഇന്ത്യൻ കാണികൾക്ക് മൂവായിരത്തോളം ടിക്കറ്റ് മാത്രമാണ് അനുവദിച്ചത്. ഒമാന് ലഭിച്ച ഗ്രൗണ്ട് സപ്പോർട്ടിനെ മറികടക്കാൻ ഇന്ത്യൻ കാണികളുടെ പ്രോത്സാഹനം പര്യാപ്‌തമായിരുന്നില്ല. ഇന്ത്യയുടെ ആത്മവിശ്വാസത്തെ കെടുത്താൻ ഒരു പരിധിവരെ ഇതും കാരണമായി. ഇന്ത്യയുടെ തോൽവിക്ക് നിരവധി കാരണങ്ങളാണ് ആരാധകർ നിരത്തുന്നത്.

ഇന്ത്യൻ ആക്രമണത്തിെൻറ കുന്തമുനയായ സുനിൽ ഛേത്രിയെ മുന്നേറ്റനിരയിൽ നിന്ന് മധ്യനിരയിലേക്ക് മാറ്റിയ തീരുമാനത്തെയാണ് ഭൂരിഭാഗം പേരും പഴിക്കുന്നത്. ഛേത്രിയെ മധ്യ നിരയിൽ ഒമാൻ സമർഥമായി തളച്ചിട്ടു. അവസാന 15 മിനിറ്റിൽ ഛേത്രി മുന്നേറ്റ നിരയിൽ വന്നെങ്കിലും ഫലമുണ്ടായില്ല. 4-2-3-1 ഫോർമേഷനിലാണ് ഇന്ത്യ കളിച്ചത്. ഫലം ചെയ്തില്ല എന്ന് കണ്ടിട്ടും അതിൽ മാറ്റം വരുത്തിയില്ല. ആദ്യ 35 മിനിറ്റിൽ തന്നെ രണ്ടു സുപ്രധാന കളിക്കാരെ പിൻവലിക്കേണ്ടി വന്നതും തിരിച്ചടിയായി.

ഒമാന് അനുകൂലമായി കിട്ടിയ പെനാൽറ്റി മുഹ്‌സിൻ അൽ ഗസ്സാനി പാഴാക്കിയതോടെ കുറച്ചു സമയം ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഒമാൻ ടീം. എന്നാൽ, ആ അവസരം മുതലാക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പ്രതിരോധ നിരയുടെ വീഴ്ചയിൽ നിന്നാണ് 33ാം മിനിറ്റിൽ മുഹ്‌സിൻ അൽ ഗസ്സാനി തന്നെ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇന്ത്യ കാര്യമായ മുന്നേറ്റങ്ങൾ നടത്തിയിരുന്നില്ല. ഒന്നാം പകുതിയിലെ ഇന്ത്യ ആയിരുന്നില്ല രണ്ടാം പകുതിയിൽ. വളരെ മികച്ച രീതിയിൽ തന്നെ കളിച്ച ഇന്ത്യക്കു ലക്ഷ്യം മാത്രം കാണാനായില്ല. ഒമാൻ അധികം ഗോൾ അടിക്കാതെ പോയതിെൻറ മുഴുവൻ ക്രെഡിറ്റും ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് നൽകാം.

ഇന്ത്യയും ഒമാനും തമ്മിലുള്ള സ്നേഹ-സൗഹൃദങ്ങളുടെ നേർക്കാഴ്ചയായിരുന്നു മത്സരം. സ്റ്റേഡിയത്തിൽ ഇന്ത്യക്കാർ ഇന്ത്യൻ ദേശീയ പതാകക്ക് ഒപ്പം ഒമാെൻറ ദേശീയ പതാകയും വീശിയാണ് മുഴുവൻ സമയവും ഇരുന്നത്. സ്റ്റേഡിയത്തിൽ ഒമാനി കാണികൾ സുൽത്താെൻറ കൂറ്റൻ ചിത്രം ഉയർത്തിയപ്പോൾ ഇന്ത്യൻ കാണികളും ആരവം മുഴക്കി. ഇന്ത്യയുടെ ശക്തമായ മുന്നേറ്റങ്ങളെ ഒമാനികളും ഒമാെൻറ മുന്നേറ്റങ്ങളെ ഇന്ത്യക്കാരും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കളിയുടെ അവസാനം ഇന്ത്യൻ കളിക്കാരെ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും ഒമാൻ കളിക്കാർ മുന്നോട്ട് വന്നു. കളിയുടെ അവസാന നിമിഷം ഒമാൻ ഗോൾ കീപ്പർ അലി അൽ ഹബ്സിയും ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങും ജഴ്സികൾ കൈമാറി പരസ്പരം ആലിംഗനം ചെയ്തു.

തോൽ‌വിയിൽ നിരാശപൂണ്ട ഇന്ത്യൻ താരങ്ങളെ ഇന്ത്യ ...ഇന്ത്യ...എന്നുറക്കെ വിളിച്ചു ആശ്വസിപ്പിക്കാൻ ഇന്ത്യക്കാർക്ക് ഒപ്പം ഒമാനികളും ഉണ്ടായിരുന്നു. ഇങ്ങനെ ഒട്ടേറെ മധുര മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഏറെനാളായി ഫുട്ബാൾ ആരാധകർ കാത്തിരുന്ന ഇന്ത്യ-ഒമാൻ മത്സരം കൊടിയിറങ്ങിയത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.