മസ്കത്ത്: മഹ ചുഴലിക്കൊടുങ്കാറ്റിെൻറ പരോക്ഷ ഫലമായി ബുധനാഴ്ച ഒമാനിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അൽ വുസ്ത, തെക്കൻ ശർഖിയ ത ീരങ്ങളിലാണ് മഴക്കു സാധ്യത. ബുധനാഴ്ച വരെ കടലും പ്രക്ഷുബ്ധമായിരിക്കും. അറബിക് കടലിൽ മൂന്നു മീറ്റർ മുതൽ നാലു മീറ്റർ വരെ ഉയരത്തിലും ഒമാൻ കടലിൽ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
‘മഹ’ കാറ്റഗറി രണ്ടിലേക്കുള്ള ചുഴലിക്കൊടുങ്കാറ്റായി ഉയർന്നതായും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. കാറ്റിെൻറ കേന്ദ്രഭാഗത്തിന് മണിക്കൂറിൽ 175 കിലോമീറ്റർ വരെയാണ് വേഗം. ഒമാനിലെ മസീറ ദ്വീപിൽനിന്ന് 620 കിലോമീറ്റർ അകലെയാണ് കാറ്റിെൻറ സ്ഥാനം. പടിഞ്ഞാറ്/വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചാരം. തിങ്കളാഴ്ച രാത്രിയോടെ ‘മഹ’ കൂടുതൽ ശക്തിയാർജിക്കും. ഇറാൻ തീരത്തുനിന്നുള്ള ന്യൂനമർദപാത്തിയുടെ ഫലമായി ചൊവ്വാഴ്ച ഇന്ത്യൻ തീരത്തേക്കുതന്നെ ദിശമാറാനാണ് സാധ്യത.
ദിശമാറിയശേഷം ഇന്ത്യൻ തീരത്തേക്കുള്ള യാത്രയിൽ കാറ്റ് ദുർബലമാവുകയും ചെയ്യുമെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം വക്താവ് അറിയിച്ചു. ‘മഹ’ ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷകരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.