????????????????????? ???????? ???????????????? ?????????????

ക്യാർ കര തൊടാതെ കടന്നുപോയേക്കും

മസ്കത്ത്: ക്യാർ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരം തൊടാതെ കടന്നുപോകാനാണ് സാധ്യത യെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കാറ്റഗറി നാലിലുള്ള കൊടുങ്കാറ്റി െൻറ മധ്യഭാഗത്തിന് മണിക്കൂറിൽ 231 കിലോമീറ്റർ വരെയാണ് വേഗം. മധ്യ അറബിക്കടലിൽനി ന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ അടുത്ത 48 മണിക്കൂർ സഞ്ചരിക്കുന്ന കാറ്റിെൻ റ ശക്തി ക്രമേണ ദുർബലപ്പെട്ടുവരുമെന്നും കാലാവസ്ഥ വകുപ്പ് തിങ്കളാഴ്ച രാവിലെ പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് ഒമാൻ തീരത്തുനിന്ന് 695 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിെൻറ സ്ഥാനം. കാറ്റിെൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്തുനിന്ന് 390 കിലോമീറ്റർ അകലെയാണുള്ളത്. തീരത്തോട് അടുക്കുേമ്പാൾ ദുർബലപ്പെടുന്ന കാറ്റ് തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ തീരങ്ങൾക്ക് സമാന്തരമായി തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ദിശ മാറിപ്പോകാനാണ് സാധ്യത. തീരത്തോട് ഏറ്റവും അടുത്ത് ദിശമാറുന്നതിന് മുമ്പ് കൊടുങ്കാറ്റിെൻറ കേന്ദ്രഭാഗം റാസ് മദ്റക്ക തീരത്തുനിന്ന് 200 കിലോമീറ്റർ അകലെ കേന്ദ്രീകരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിെൻറ നേരിട്ടല്ലാത്ത പ്രത്യഘാതങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ അറബിക്കടലിെൻറയും ഒമാൻ കടലിെൻറയും തീരപ്രദേശങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങി. തിരമാലകൾ ഉയർന്നുപൊങ്ങിയതിനെ തുടർന്ന് തീരത്തോട് അടുത്ത റോഡുകളിലെല്ലാം വെള്ളം കയറി. സൂർ, ജഅ്ലാൻ ബനീ ബുആലി, മസ്കത്തിലെ ഖന്താബ്, മത്ര, സഹം തുടങ്ങിയ തീരപ്രേദശങ്ങളിലെല്ലാം തിങ്കളാഴ്ച രാവിലെ മുതൽ കടൽകയറ്റം അനുഭവപ്പെട്ടു.

തീരത്ത് കയറ്റിവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകൾ ചിലയിടങ്ങളിൽ ഒഴുക്കിൽപെട്ടു. കാറ്റ് തീരത്തോട് അടുക്കുന്നതോടെ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലിെൻറ തീരങ്ങളിൽ ആറുമീറ്റർ വരെയും ഒമാൻ കടലിെൻറ ഭാഗങ്ങളിൽ മൂന്നുമീറ്റർ വരെയും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. തെക്കൻ ശർഖിയ, അൽ വുസ്ത, ഒമാൻ കടലിെൻറ ചില തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് മുതൽ ഇടിയോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.