മസ്കത്ത്: രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വ്യോമയാന മേഖലയുടെ വിഹിത ം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നതായി ഒമാൻ വിമാനത്താവള കമ്പനി സി.ഇ.ഒ ശൈഖ് അയ്മൻ അൽ ഹുസ്നി. 2016ൽ 170 ദശലക്ഷം റിയാലായിരുന്നു വ്യോമയാന മേഖലയുടെ പങ്ക ാളിത്തം. 2040 ഒാടെ ഇത് 1.4 ശതകോടി റിയാലായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ടൂറിസം, ചരക്കുഗതാഗത മേഖലകൾക്ക് വ്യോമയാന മേഖലയുടെ വികസനം കരുത്തുപകരുമെന്ന ും സി.ഇ.ഒ പറഞ്ഞു.
മോഡേൺ േകാളജ് ഒാഫ് ബിസിനസ് ആൻഡ് സയൻസിെൻറ ആഭിമുഖ്യത്തിൽ മസ്കത്ത് ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ നടന്ന സെമിനാറിൽ ‘വിനോദ സഞ്ചാര മേഖലയിൽ വിമാനത്താവളങ്ങളുടെ പങ്കാളിത്തം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക വിമാനത്താവളങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഒമാൻ സർക്കാർ മുടക്കിയ നിക്ഷേപം ദേശീയ സമ്പദ്ഘടനക്ക് ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് വിമാനത്താവള കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്നത്. സഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം വിമാനത്താവള നഗരങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിമാനത്താവള ഫ്രീസോൺ, വ്യോമ ചരക്കുഗതാഗത സേവനം, പ്രീമിയം എയർപോർട്ട് സർവിസ്, വിനോദ സഞ്ചാരം-ഏവിയേഷൻ-ചരക്കുഗതാഗത മേഖലകളുമായി ബന്ധപ്പെട്ട കാർഗോ കൈമാറ്റം എന്നിവയും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളും മൂന്ന് പി.ഡി.ഒ വിമാനത്താവളങ്ങളുമടക്കം ഏഴ് എയർപോർട്ടുകളുടെ പ്രവർത്തന ചുമതലയാണ് കമ്പനിക്കുള്ളത്. കഴിഞ്ഞവർഷം 17.2 ദശലക്ഷം യാത്രക്കാരാണ് ഇൗ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തത്. 2010ൽ ഇത് 6.2 ദശലക്ഷമായിരുന്നു. മൂന്നു ഇരട്ടിയാണ് ഇക്കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന.
മസ്കത്ത് വിമാനത്താവളത്തിൽ വികസന പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാകുന്നതോടെ നൂറു ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും സി.ഇ.ഒ പറഞ്ഞു. പുതിയ വിമാന കമ്പനികളെ ഒമാനിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒമാൻ എയർ കൂടാതെ 35 വിമാന കമ്പനികളാണ് നിലവിൽ ഒമാനിലെ വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.