?????????????? ?????????? ????

നിസ്വയിലെ പൈതൃക ഗ്രാമത്തിലൂടെ ഇനി വൈദ്യുതി കാറിൽ സഞ്ചരിക്കാം

മസ്കത്ത്: ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളിലൊന്നായ നിസ്വയിൽ അൽ അഖർ ഗ് രാമത്തിലൂടെ ഇനി വൈദ്യുതി കാറിൽ സഞ്ചരിക്കാം. നിസ്വ ഹെറിറ്റേജ് ഇൻ ഹോട്ടലിലെ താമസക ്കാർക്കായാണ് നിലവിൽ ഇൗ സംവിധാനം. വൈകാതെ പൊതുജനങ്ങൾക്കും ഇൗ സൗകര്യം ലഭ്യമാക്കുമ െന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിസ്വ ഹെറിറ്റേജ് ഇന്നിൽ നിന്നാരംഭിക്കുന്ന വൈദ്യുതി കാർ ടൂർ അൽ അഖർ ഗ്രാമം, നിസ്വ സൂഖ്, വിവിധ ഫലജുകൾ, ഒമാനി ഹൽവ ഫാക്ടറി, അൽ അഖർ മതിൽ, നിസ്വ കോട്ടക്ക് സമീപമുള്ള പഴയ ഗ്രാമങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോവുക.

നാലു കാറുകളാണ് നിലവിൽ ഉള്ളതെന്ന് ‘നിസ്വ ഹെറിറ്റേജ് ഇന്നു’മായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ സുലൈമാൻ ബിൻ മുഹമ്മദ് ബിൻ സുലൈമാൻ അൽ സുലൈമാനി പറഞ്ഞു. രണ്ട് കാറുകളിൽ ഒമ്പതു പേരെയും മറ്റു രണ്ടെണ്ണത്തിൽ ആറുപേരെയും കയറ്റാൻ കഴിയും. റീ ചാർജിങ് എളുപ്പമാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാം.

വാഹനം സഞ്ചരിക്കുന്ന റോഡുകളുടെ മോശം സാഹചര്യവും അഴുക്കുവെള്ളത്തിെൻറയും മറ്റും സാന്നിധ്യവുമെല്ലാം വെല്ലുവിളി ഉയർത്തുന്നതാണ്. കാറുകൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. നിസ്വയെ പ്രധാനപ്പെട്ട ടൂറിസം ലക്ഷ്യസ്ഥാനമായി മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.