മസ്കത്ത്: ദോഫാർ കാറ്റാടിപ്പാടത്ത് വൈദ്യുതോൽപാദനത്തിന് തുടക്കമായി. ഒമാനിലെ ആദ്യത്തേതും അറബ് മേഖലയില െ ഏറ്റവും വലുതുമായ കാറ്റാടി വൈദ്യുതി പദ്ധതിയാണ് ദോഫാർ ഗവർണറേറ്റിലെ ഹാർവീലിൽ അന്തിമഘട്ടത്തിൽ എത്തി നിൽക്കു ന്നത്. 13 ടർബൈനുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ഒന്നിെൻറ കമീഷനിങ് ജോലികളാണ് പൂർ ത്തിയായത്.
ഇതിനെ ദേശീയ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ജോലികളും വിജയകരമായി നടന്നതായി അബൂദബി ഫണ്ട ് ഫോർ ഡെവലപ്മെൻറ് (എ.ഡി.എഫ്.ഡി) അറിയിച്ചു. അന്താരാഷ്ട്ര വികസന സഹായത്തിനുള്ള യു.എ.ഇ ദേശീയ സ്ഥാപനമായ എ.ഡി.എഫ്.ഡി ആണ് പദ്ധതിയുടെ മുഴുവൻ ചെലവും വഹിക്കുന്നത്.
50 മെഗാവാട്ട് ആണ് വൈദ്യുതി പദ്ധതിയുടെ മൊത്തം ശേഷി. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പുതന്നെ മറ്റ് ടർബൈനുകളുടെ കമീഷനിങ് പൂർത്തിയായി പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമാകും.
പുനരുപയോഗിക്കാവുന്ന ഉൗർജ മേഖലയിലെ സുപ്രധാന നാഴികകല്ല് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് ദോഫാർ കാറ്റാടിപ്പാടം. അബൂദബി ഭാവി ഉൗർജ കമ്പനിയായ മസ്ദറിെൻറ നേതൃത്വത്തിൽ ജി.ഇ, സ്പെയിനിെൻറ ടി.എസ്.കെ എന്നീ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.
പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ദോഫാർ ഗവർണറേറ്റിലെ വൈദ്യുതി ആവശ്യത്തിെൻറ ഏഴ് ശതമാനം പദ്ധതിയിൽ നിന്ന് ലഭിക്കും. 16000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇതുവഴി വർഷത്തിൽ 110,000 ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറക്കാൻ കഴിയുമെന്ന് മസ്ദർ അറിയിച്ചു.
ഇതോടൊപ്പം ആഭ്യന്തര വൈദ്യുതോൽപാദനത്തിന് പ്രകൃതിവാതകത്തിെൻറ ആശ്രിതത്വം കുറക്കാനും സാധിക്കും. കാറ്റാടിപ്പാടം പ്രവർത്തനക്ഷമമാകുന്നതോടെ ഒമാൻ ഗ്രാമീണ പ്രദേശ വൈദ്യുതി കമ്പനിക്ക് (തൻവീർ) പ്രവർത്തന ചുമതല കൈമാറും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒമാൻ പവർ ആൻറ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനിക്കാകും കൈമാറുക.
ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലായി പൂർത്തീകരിച്ചുവരുന്ന കാറ്റാടി വൈദ്യുതി പദ്ധതികളിൽ ആദ്യത്തേതാകും ദോഫാറിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.