മസ്കത്ത്: ഡിസംബറിൽ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിൽ കുറവ്. 5,454 സ്ഥാപനങ്ങളാണ് ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ (റിയാദ) രജിസ്റ്റർ ചെയ്തത്. 2017 ഡിസംബറിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 36.7 ശതമാനത്തിെൻറ കുറവാണ് രജിസ്ട്രേഷനിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. മസ്കത്തിലാണ് ഏറ്റവുമധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തത്, 34 ശതമാനം. ബാത്തിനയിൽ 17 ശതമാനവും ദാഖിലിയയിൽ പത്തു ശതമാനവും വടക്കൻ ശർഖിയയിൽ ഏഴു ശതമാനവും മറ്റു ഗവർണറേറ്റുകളിൽ എല്ലാമായി 32 ശതമാനം രജിസ്ട്രേഷനും നടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് രജിസ്ട്രേഷൻ ഏറ്റവുമധികം കുറഞ്ഞത് അൽ വുസതയിലാണ്. 2017 ഡിസംബറിലെ 115 സ്ഥാപനങ്ങൾ എന്നത് 51 ആയി കുറഞ്ഞു. തെക്കൻ ബാത്തിനായാണ് കുറവിൽ രണ്ടാമത്. 2017ലെ 771 എന്നത് 409 ആയാണ് ഇവിടെ കുറഞ്ഞത്. ദാഖിലിയയിൽ 45.6 ശതമാനവും ദാഹിറയിൽ 45 ശതമാനവും കുറവ് രജിസ്ട്രേഷനിൽ ഉണ്ടായി. ഏറ്റവും കുറഞ്ഞ കുറവ് രേഖപ്പെടുത്തിയത് ബുറൈമിയിലാണ്, 10.3 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.