മസ്കത്ത്: അറബിക്കടലിലെ കാലാവസ്ഥാ മാറ്റം നിരീക്ഷിച്ചുവരുകയാണെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന് സമാനമായ സാഹചര്യങ്ങളാണ് അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ളത്. ഇത് കാറ്റും ചുഴലിക്കാറ്റുമായി മാറാൻ സമയമെടുക്കും. ചക്രവാത ചുഴി (സൈക്ലോണിക് സർക്കുലേഷൻ) ആണ് രൂപം കൊണ്ടിട്ടുള്ളത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് ഇതിെൻറ സഞ്ചാരം. ഇത് പ്രത്യക്ഷപ്പെട്ട് അഞ്ചു ദിവസം കഴിഞ്ഞാൽ മാത്രമേ ശക്തിയാർജിക്കുകയുള്ളൂ.
ലക്ഷദ്വീപിനും മാലദ്വീപ് മേഖലകൾക്കും അടുത്തായാണ് ചക്രവാത ചുഴി ഇപ്പോൾ സ്ഥിതിചെയ്യുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിെൻറ സ്വാധീനം നിമിത്തം ഇന്ന് ന്യൂനമർദം രൂപപ്പെടും. ഇത് തീവ്ര ന്യൂനമർദമാകാനും അടുത്ത 36 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. ശേഷം ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്ക് എത്താനാണ് സാധ്യത. ഒമാൻ/യമൻ ഭാഗത്തേക്കുള്ള കാറ്റ് ദിശമാറി പാകിസ്താൻ, ഗുജറാത്ത് തീരങ്ങളിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.