ഒമാനികൾക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ല

മസ്കത്ത്: ഒമാനിലേക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ വിസയോ എൻട്രി സ്റ്റാേമ്പാ ആവശ്യമില്ല. ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണിക്കാര്യം. ഒക്ടോബർ രണ്ടുമുതൽ ഇൗ നിയമം പ്രാബല്യത്തിൽ വന്നു. ഇറാനിലേക്ക് പോകുന്ന ഒമാനികൾക്ക് രാജ്യത്ത് പ്രവേശിക്കുേമ്പാഴോ പുറത്തേക്ക് പോകുേമ്പാഴോ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ടി വരില്ല. ഒമാനും ഇറാനും തമ്മിൽ നിലനിൽക്കുന്ന മികച്ച ഉഭയകക്ഷി ബന്ധം കണക്കിലെടുത്താണ് ഇൗ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉൗഷ്മള ബന്ധം നില നിർത്തുന്ന രാജ്യമാണ് ഒമാൻ. കഴിഞ്ഞ വർഷങ്ങളിലായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒമാനികൾക്ക് ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുമെന്ന നിയമം ബിസിനസ് ആവശ്യത്തിനും മറ്റും പതിവായി ഇറാനിലേക്ക് സഞ്ചരിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.