ബ്രിട്ടീഷ് സായുധസേനാ മന്ത്രിയുടെ ഒമാൻ സന്ദർശനം ആരംഭിച്ചു

മസ്കത്ത്: ബ്രിട്ടീഷ് സായുധസേനാ മന്ത്രി മാർക്ക് ലങ്കാസ്റ്ററുടെ ഒമാൻ സന്ദർശനം ആരംഭിച്ചു. പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൈനിക സഹകരണവും അത് വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഒമാൻ- ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസ പരിപാടിയായ അൽ ഷുമൂഖ് രണ്ട്, അൽ സൈഫ് അൽ സരീഅ (സ്വിഫ്റ്റ് ഫോർഡ് മൂന്ന്) എന്നിവയുടെ ഭാഗമായാണ് ബ്രിട്ടീഷ് മന്ത്രിയുടെ ഒമാൻ സന്ദർശനം. ‘അൽ ഷുമൂഖ് രണ്ട്’ സൈനികാഭ്യാസത്തിെൻറ ആസ്ഥാനവും സ്വിഫ്റ്റ് ഫോർഡ് മൂന്ന് അഭ്യാസ പ്രകടനത്തിൽ പെങ്കടുക്കുന്ന ബ്രിട്ടീഷ് സൈനികരെയും മന്ത്രി സന്ദർശിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.