മസ്കത്ത്: ഒമാൻ-ബ്രിട്ടൻ സേനാംഗങ്ങളുടെ സംയുക്ത പരിശീലന പരിപാടികൾക്ക് ഒക്ടോബർ ഒന്നിന് തുടക്കമാകും. രണ്ട് പരിശീലന പരിപാടികളാണ് നടക്കുകയെന്ന് ബന്ധപ്പെട്ട പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ ഹസൻ അൽ മജീനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ മൂന്നുവരെ പരിശീലനം നീണ്ടുനിൽക്കും. അൽ ഷുമൂഖ് രണ്ട് എന്ന് പേരിട്ടിരിക്കുന്ന ദേശീയ സംയുക്ത പരിശീലന പരിപാടിയാണ് ആദ്യം നടക്കുക. ഇതിെൻറ തുടർച്ചയായി സംയുക്ത സേനാഭ്യാസമായ അൽസൈഫ് അൽ സരീഅ മൂന്നും നടക്കും.
1986ലും 2001ലും നടന്ന സംയുക്ത സേനാഭ്യാസങ്ങളുടെ തുടർച്ചയാണ് സൈഫ് അൽ സരീഅ. യഥാർഥ യുദ്ധാന്തരീക്ഷമടക്കം പുനഃസൃഷ്ടിച്ചിട്ടാകും പരിശീലനം. ഒമാൻ, ബ്രിട്ടീഷ് സായുധ സേനാംഗങ്ങൾക്കുപുറമെ ഒമാനിലെ സുരക്ഷ, സിവിൽ സേവന വിഭാഗങ്ങളടക്കമുള്ളവയും പരിശീലനത്തിെൻറ ഭാഗമാകും. ഏറ്റവും ആധുനിക യുദ്ധമുറകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിൽ ഉപയോഗിക്കുന്നതിനുള്ള ബ്രിട്ടീഷ് സേനയുടെ ആയുധങ്ങളും ഉപകരണങ്ങളും ദുകം വിമാനത്താവളം വഴി രാജ്യത്ത് എത്തിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽനിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.