മസ്കത്ത്: കോഫിഷോപ്പിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ വിദേശിക്ക് തടവും പിഴയും ശിക്ഷ. ഏഷ്യൻ വംശജനായ പ്രതിക്ക് മൂന്നുമാസം തടവും 1000 റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചതായി ഉപഭോക്തൃ സംരക്ഷണ പൊതുഅതോറിറ്റി അറിയിച്ചു. സമാഇൗൽ വിലായത്തിലെ കോഫി ഷോപ്പിലാണ് പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയത്. റോയൽ ഡിക്രി 66/ 2014 പ്രകാരമുള്ള ഉപഭോക്തൃ നിയമലംഘനം മുൻനിർത്തി സ്ഥാപനത്തിെൻറ ലൈസൻസ് റദ്ദാക്കാനും സമാഇൗൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നിർദേശിച്ചതായി ഉപഭോക്തൃ അതോറിറ്റി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങൾ പൂർണമായി നശിപ്പിക്കാനും കോടതി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ചവക്കുന്ന പുകയിലയും സിഗരറ്റും വിൽപന നടത്തുന്നതായ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ അതോറിറ്റിയുടെ കീഴിലുള്ള ജുഡീഷ്യൽ ഇൻസ്പെക്ടർമാർ പരിശോധനക്കെത്തിയത്.
അന്താരാഷ്ട്ര ബ്രാൻഡിലെ 470 സിഗരറ്റുകളും 15 ബാഗ് പുകയില ബാഗുകളും മറ്റ് ഇനം സിഗരറ്റുകളും പിടിച്ചെടുത്തു. ഒമാനിലെ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത തരത്തിൽ നിക്കോട്ടിനും ടാറും വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയ അന്താരാഷ്ട്ര ബ്രാൻറ് സിഗരറ്റാണ് ഇവിടെനിന്ന് പിടിച്ചെടുത്തതെന്ന് ഉപഭോക്തൃ അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണസാധനങ്ങളും ശീതളപാനീയങ്ങളും മുറിയിൽ പുകയിലക്ക് ഒപ്പമാണ് വെച്ചിരുന്നത്. ഭക്ഷണ സാധനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതാണ് ഇൗ പ്രവൃത്തിയെന്നും അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് പിന്നീട് സമാഇൗലിലെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റം സമ്മതിച്ച പ്രതിയെ വിവിധ നിയമലംഘനങ്ങൾക്കായാണ് ശിക്ഷിച്ചത്. കുറ്റകൃത്യത്തിെൻറ വിശദ വിവരങ്ങൾ അറബിയിലും ഇംഗ്ലീഷിലും ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ചെലവും പ്രതിയിൽനിന്ന് ഇൗടാക്കി. റസ്റ്റാറൻറുകളിലും ഭക്ഷണശാലകളിലും പുകയില അനുബന്ധ ഉൽപന്നങ്ങൾ വിൽപന നടത്തരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.