മസ്കത്ത്: സുവൈഖിൽ സുൽത്താൻ ഖാബൂസ് മസ്ജിദ് വെള്ളിയാഴ്ച ആരാധനക്കായി തുറക്കും. ഭവന വകുപ്പ് മന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് ബിൻ സൈഫ് അൽ ഷബീബിയുടെ രക്ഷാകർതൃത്വത്തിലാകും ഉദ്ഘാടന ചടങ്ങുകൾ. 37,558 സ്ക്വയർ മീറ്റർ സ്ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്. ഇതിൽ 5,750 സ്ക്വയർ മീറ്ററാണ് പള്ളിയുടെ വിസ്തീർണം. 2600 പേർക്ക് ഇവിടെ നമസ്കരിക്കാൻ കഴിയും. പള്ളിയുടെ പ്രവേശന ഹാളിൽ 300 പേർക്ക് നമസ്കരിക്കാൻ സാധിക്കും. സ്ത്രീകൾക്കുള്ള പ്രാർഥനാ ഹാളിൽ 360 പേർക്ക് നമസ്കരിക്കാനാണ് സൗകര്യമുണ്ടാവുക. 590 കാറുകൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.