മസ്കത്ത്: കാഫ നാഷന്‍സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തിനായി ഒമാൻ ഇന്നിറങ്ങും. തജീകിസ്താനിലെ ഹിസോര് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഇന്ത്യയാണ് എതിരാളികൾ. ഒമാന്‍ സമയം വൈകിട്ട് നാല് മണിക്കാണ് കിക്കോഫ്.അവസാന പോരാട്ടത്തിന് മുന്നൊരുക്കങ്ങള്‍ക്കായി കൂടുതല്‍ സമയം ലഭിച്ചിട്ടില്ലെന്ന് പരിശീലകന് കാര്‍ലോസ് ക്വിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിന് ശേഷം താരങ്ങള്‍ക്ക് ആവശ്യമായ വിശ്രമത്തിന് സാധിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിന് ആവശ്യമായ വിശ്രമവും മത്സരം നടക്കുന്ന ഘടകത്തിന്റെ പ്രയോജനവും ലഭിച്ചു. എങ്കിലും ഞങ്ങള്‍ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയാണെന്നും പരിശീലകന് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും ഗോള്‍ ശരാശരിയുടെ നിര്‍ഭാഗ്യത്താല്‍ ഒമാന്‍ കലാശക്കളിയിലെത്താതെ പോകുകയായിരുന്നു. തുര്‍ക്ക്മെനിസ്ഥാനെ 2-1ന് ആണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായാണ് ഒമാന്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യയുടെ മത്സര ഫലങ്ങള്‍. ടൂര്‍ണമെന്റിലെ ഫൈനല്‍ ഇന്ന് നടക്കും. ഉസ്ബകിസ്താനും ഇറാനും തമ്മിലാണ് അന്തിമ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.